ഉത്തർ പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യോഗസ്ഥരായി പ്രവർത്തിച്ച 700-ലധികം സ്ക്കൂൾ അദ്ധ്യാപകർ കോവിഡ്-19 മൂലം മരിക്കുകയും കൂടുതൽ പേരുടെ നില അപകടകരമായി തീരുകയും ചെയ്തിരിക്കുന്നു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട 30 ദിവസങ്ങൾക്കുള്ളിൽ 8 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. PARIയുടെ പക്കൽ മുഴുവൻ പട്ടികയും ഉണ്ട് . നിലവിൽ അത് 713 പേരാണ് – 540 പുരുഷന്മാരും 173 സ്ത്രീകളും. മരണത്തോടടുത്തു കൊണ്ടിരുന്ന ആ സ്ക്കൂൾ അദ്ധ്യാപകരോട് മെയ് 2-ന് ഡ്യൂട്ടിക്കു ഹാജരാകുന്ന കാര്യം സ്ഥിരീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനിൽ നിന്നും സർക്കാർ അധികാര കേന്ദ്രങ്ങളിൽ നിന്നുമായിരുന്നും ഫോണ്‍ വിളികൾ വന്നിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലി റദ്ദാക്കാൻ പറ്റുകയില്ലെന്നും ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ അധികാരികൾ എഫ്.ഐ.ആർ. എടുക്കുക പോലും ചെയ്യുമായിരുന്നു. മഹാമാരിയുടെ ഉത്തുംഗത്തിലെത്തി നിൽക്കുമ്പോൾ ഇത്തരത്തിലൊരു ഡ്യൂട്ടി ഏൽപ്പിച്ചതിനെതിരെ അദ്ധ്യാപകരും അവരുടെ സംഘടനകളും നടത്തിയ പ്രതിഷേധങ്ങൾ അവഗണിക്കപ്പെട്ടു.
— സ്രോതസ്സ് ruralindiaonline.org | May 13, 2021
കൂടുതല്‍ വായിക്കുക:
ruralindiaonline.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.