ഫില്‍ലാന്റിലെ ഉരുകുന്ന ആണവനിലയ നിര്‍മ്മാണം

Helsingin Sanomat റിപ്പോര്‍ട്ട് ചെയ്യുന്നു:
ഫിന്‍ലന്റിലെ അഞ്ചാമത്തെ ആണവ നിലയമായ Olkiluoto യുടെ നിര്‍മ്മാണം വൈകുന്നതിനാല്‍ ഫിന്നിഷ് (Finnish) ആണവ കമ്പനി ആയ Teollisuuden Voima (TVO) 240 കോടി യൂറോയുടെ നഷ്ടപരിഹാരം അറീവയോടും (Areva) സീമന്‍സിനോടും (Siemens) ആവശ്യപ്പെടുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് അറീവയും സീമന്‍സും പറഞ്ഞത് പണി പൂര്‍ത്തിയാകാന്‍ 38 മാസം കൂടുതല്‍ വേണമെന്നും അത് 2012 ല്‍ പൂര്‍ത്തിയാകുംന്നുമാണ്. TVO യുമായുള്ള കരാറനുസരിച്ച് പണി 2009 ല്‍ പൂര്‍ത്തിയാകേണ്ടതാണ്. Olkiluoto ലെ മൂന്നാമത്തെ ഈ പ്ലാന്റ് 2003 ഡിസംബറില്‍ ആണ് തുടങ്ങിയത്. ഫിന്‍ലാന്റിലെ ഏറ്റവും വിലകൂടിയ ഈ സംരംഭത്തിന് വില 300 കോടി യൂറോയില്‍ അധികമായിരുന്നു അന്ന്.

റിയാക്റ്റര്‍ നിര്‍മാണത്തിലെ തര്‍ക്കങ്ങളും താമസവും കൊണ്ട് , നിര്‍മ്മാണത്തിന് കൂടുതല്‍ സമയവും 100 കോടി യൂറോ അധികവും ആവശ്യപ്പെട്ടുകൊണ്ട് 2008 ഡിസംബറില്‍ നിര്‍മ്മാതാക്കള്‍ TVO ക്ക് എതിരായി ഒരു request for arbitration ഫയല്‍ ചെയ്തിരിക്കുകയാണ്. സീമന്‍സ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഇതിന് മറുപടിയായി TVO പ്രതികരിച്ചില്ലെങ്കിലും, pre-arbitral correspondence ആയി പറഞ്ഞത് , നിര്‍മ്മാണത്തില്‍ കാലതാമസം കൊണ്ട് നിര്‍മ്മാതാക്കള്‍ 240 കോടി യൂറോ നഷ്ടപരിഹാരം TVO ക്ക് നല്‍കണമെന്നാണ്.

കരാറനുസരിച്ച് ഏറ്റവും പുതിയ തരത്തിലുള്ള Olkiluoto ലെ മൂന്നാമത്തെ 1600 MW European Pressurized water Reactor(EPR) റിയാക്റ്റര്‍ നിര്‍മ്മാണം fixed price ആയിട്ടായിരുന്നു.

– from climateprogress, washingtonmonthly

ഒരു അഭിപ്രായം ഇടൂ