http://chithrakarans.blogspot.com/2010/02/blog-post_26.html
സാധാരണ ശരീരം വിറ്റ് ജീവിക്കുന്നവരെ വേശ്യകള്‍ എന്നാണ് വിളിക്കുന്നത്. ഒരു വേശ്യക്ക് ഒരു സമയം ഒരു സ്ഥലത്തേ വേശ്യാവൃത്തി നടത്താന്‍ കഴിയൂ. എന്നാല്‍ ഈ സിനിമാതാരങ്ങള്‍ അങ്ങനെയല്ല. റിക്കോര്‍ഡിങ്ങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവര്‍ക്ക് ഒരേ സമയം പല സ്ഥലങ്ങളില്‍ വേശ്യാവൃത്തി നടത്താന്‍ കഴിയും. അതുകൊണ്ട് ഇവരെ മഹാവേശ്യകള്‍ എന്ന് വിളിക്കാം.
പണത്തിന്റെ അഹങ്കാരവും ഹുങ്കുമാണ് ഇവര്‍ക്ക്. അഴീക്കോട് പറഞ്ഞതുപോലെ സ്വന്തമായി ഒരു വാചകം പോലുമെഴുതാതെ, ആരോ എഴുതിയ വാചകം ഉരുവിട്ട് പുനരവതരിപ്പിക്കുന്ന ഇവര്‍ എന്ത് മഹത്തരമായ കാര്യമാണ് ചെയ്യുന്നത്? ഒരുത്തന് അടുത്ത കാലത്ത് Doctor of Letters സര്‍ട്ടിഫിക്കേറ്റും കിട്ടി. D.Litt കിട്ടിയ എല്ലാവര്‍ക്കും നാണക്കേട്.
നികുതിദായകരുടെ പണം ഉപയോഗിച്ച് ഇവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പരിപാടി സര്‍ക്കാര്‍ അപേക്ഷിക്കണം.
സിനിമ സംസ്കാരത്തെ തകര്‍ക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അമ്മ പ്രസിഡന്റ് നടത്തിയത്. വേറൊരു സംവിധായക വിദ്വാന്‍ പറഞ്ഞത് സിനിമ എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ലന്നാണ്. അവരല്ലാതെ വേറെ ആരും അഭിപ്രായം പറയേണ്ട്. ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്ന ഭരണഘടനാ ലംഘനം നടത്താന്‍ ഇവര്‍ക്ക് ധൈര്യം നല്‍കുന്നതാരാണ്?
വേറെ ആരുമല്ല അത് പണം ആണ്. പണത്തിന്റെ ബലത്തിലാണ് അവര്‍ അതിക്രമം ജനങ്ങളുടെമേല്‍ നടത്തുന്നത്.
അടുത്തകാലത്ത് ശ്രീരേഖ IPS ഈ മാഫിയക്ക് വേണ്ടി പുതിയ നിയമവും വിളമ്പി. ‘അനധികൃതമായി’ കോപ്പീ ചെയ്യുന്നത് രണ്ടില്‍ കൂടുതല്‍ പ്രാവശ്യം പിടിക്കപ്പെട്ടാല്‍ അവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന്. നാല് വര്‍ഷം മുമ്പ് വി.എസ്സ് അച്ചുതാനന്ദന്റെ നേതൃത്വത്തില്‍ കേരളം മുഴുവന്‍ ‘വ്യാജ’സീഡി വേട്ട നടന്നു. പൌരന്‍മാരെ ഗുണ്ടകളായി കാണുന്ന ഇവര്‍ ശരിക്കും ആരാണ്? സിനിമാക്കാര്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന ലൈറ്റ് ബോയ്സിനേക്കാളും മറ്റ് സിനിമാ തൊഴിലാളികളേക്കാള്‍ കൂടുതല്‍ വീഡിയോ ലൈബ്രറി തൊഴിലാളികളും, ഫുട്ട്പാത്ത് കോപ്പീസീഡി വില്‍പ്പനക്കാരുമുണ്ട്.
തോമസ് അല്‍വാ എഡിസണ്‍ ശബ്ദവും ചിത്രവും ലേഖനം ചെയ്യുന്ന വിദ്യ കണ്ടെത്തുന്നതിന് മുമ്പ് വിനോദം ജനങ്ങളുടെ സ്വന്തമായിരുന്നു. ക്ലാസിക്കല്‍ എന്ന് പറയുന്ന വിഭാഗത്തെ രാജാവും/സ്റ്റേറ്റും നാടോടി എന്ന വിഭാഗത്തെ ജനങ്ങളും സംരക്ഷിച്ചുപോന്നു. ഏത് വിനോദ രീതികളിലുമേര്‍പ്പെടുന്നരെ സ്റ്റേറ്റ് കുറ്റക്കാരായി കണ്ടിരുന്നില്ല. എന്നാല്‍ എഡിസണിന് ശേഷം വിനോദം ഒരു വില്‍പ്പന ചരക്കായി. ആരേയും കത്തികാട്ടി പണം പിടുങ്ങാനുള്ള ആയുധമായി അത് മാറി. സര്‍ക്കാരുകള്‍ ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിന് പകരം കമ്പനികളുടെ സംരക്ഷകരായി.
സിനിമ കോപ്പി ചെയ്തോ, ലൈബ്രറിയില്‍ നിന്ന് എടുത്തോ, പില്‍ക്കാലത്ത് ടിവിയില്‍ വരുമ്പോഴോ കാണുക. മനുഷ്യ സംസ്കാരത്തിന്റെ അന്തകന്‍മാരും ജനങ്ങളെ ഗുണ്ടകളുമായി കാണുന്ന ഇവര്‍ക്ക് പണം നല്‍കാതിരിക്കുക.
വിനോദം സമൂഹത്തിന്റെ സ്വന്തമാണ്. അത് സ്വതന്ത്രവുമായിരിക്കണം.
സ്വതന്ത്രമാകുന്ന വിനോദം.
ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാത്ത എല്ലാ വിനോദങ്ങളും ബഹിഷ്കരിക്കുക.
അഹങ്കാരികളായ കലാകാരന്മാർ എവിടെയെങ്കിലും ഉണ്ടോ എന്നു ചോദിച്ചാൽ, സിനിമാക്കാരിൽ ഉണ്ട് (എല്ലാവരുമല്ല) എന്നു പറയാം. ഇപ്പോൾ അത് സീരിയലിലേക്കും പടർന്നിട്ടുണ്ട്. പ്രസിദ്ധ സീരിയൽ നടി വെള്ളമടിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ സ്ഥലത്തെത്തിയ പോലീസുകാരോട് തട്ടിക്കയറുന്ന ഫോട്ടോ പത്രത്തിൽ വന്നത് ഒരു ഉദാഹരണം മാത്രം.
പഴയ നാട്ടുനടപ്പിൽ വീട്ടിൽ കയറ്റാൻ പാടില്ലാത്ത ചിലരുണ്ട്. കലാകാരന്മാരും അതിൽ പെടും. കലാകാരന്മാരെ ‘കുശീലവന്മാർ’ എന്നാണ് വിളിക്കാറ്. കുളി, ശൌചം തുടങ്ങിയ ജാതി കുല ആചാരങ്ങൾ അനുഷ്ഠിക്കാത്തതിനാൽ നിന്ദിക്കപ്പെട്ടവർ. തിരക്കുകൾ കാരണം സമയമില്ലായ്മയാണ് അതിനു കാരണം. പണ്ടു കാലത്ത് സംഗീതജ്ഞന്മാർ അതിൽ നിന്നും വേറിട്ടു നിന്നിരുന്നു.
കല സമൂഹസ്നേഹത്തിന്റെ ബഹിര്‍സ്ഫുരണമായീരിക്കണം. പുരോഗതിയിലേക്കുള്ള മൃദുവും സ്നേഹപൂര്‍ണ്ണവുമായ രാഷ്ട്രീയപ്രവര്‍ത്തനം കൂടിയാണ് കല.
മൂന്നാംകിട സിനിമയിൽ അഭിനയിക്കുന്ന ഇവന്മാരെ സൂപ്പർ താരങ്ങളായി കൊണ്ടു നടക്കാനും ആഘോഷിക്കാനും ഫാൻസുകാരായ ഞരമ്പ് രോഗികൾക്ക് അവകാശമുണ്ട് . എന്നാൽ ഇവനെയൊക്കെ സാസ്ക്കാരികനായകന്മാരാക്കി പട്ടുംവളയും കൊടുത്ത് കൊണ്ടുനടക്കുന്നവരെ വേണം തൊഴിക്കാൻ