വില്‍ക്കാത്ത ആഹാരം പരോപകാരത്തിനുപയോഗിക്കാന്‍ വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളെ ഫ്രാന്‍സ് നിര്‍ബന്ധിക്കുന്നു

വില്‍ക്കാത്ത ആഹാരം വലിച്ചെറിയുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് ഫ്രാന്‍സ് നിരോധിക്കുന്നു. അതിന് പകരം പരോപകാരത്തിനോ, മൃഗങ്ങള്‍ക്ക് ആഹാരമായോ ഉപയോഗിച്ച് ഭക്ഷണ ചവറാക്കുന്നത് തടയാനാണ് പദ്ധതി.

ഫ്രാസിലെ പാര്‍ളമെന്റെ ഏകകണ്ഠേനെ ഈ നിയമം പാസാക്കി. ഭീമന്‍ ആഹാര കമ്പനികളും ആഹാരത്തിനായി കഷ്ടപ്പെടുന്ന ജനങ്ങളും തമ്മിലുള്ള അന്തരത്തെ എടുത്ത് കാണിച്ചുകൊണ്ട് ആഹാരം ചവറാക്കുന്ന രീതി ഫ്രാന്‍സില്‍ ഒരു രോഗം പോലെ പടര്‍ന്ന് പിടിച്ചിരിക്കുകയാണ്.

ഔദ്യോഗിക കണക്ക് പ്രകാരം ശരാശരി ഫ്രഞ്ചുകാരന്‍ ഒരു വര്‍ഷം ശരാശരി 20kg-30kg ആഹാരം വലിച്ചെറിയുന്നു. അതില്‍ 7kg കവറ് പോലും പൊട്ടിക്കാത്തതാണ്. അതിന്റെ മൊത്തം വില €2000 കോടി യൂറോ വരും.

പ്രതിവര്‍ഷം 71 ലക്ഷം ടണ്‍ ആഹാരമാണ് ഫ്രാന്‍സില്‍ നഷ്ടമാക്കുന്നത്. അതില്‍ 67% ഉപഭോക്താക്കളും, 15% ഹോട്ടലുകളും, 11% കടകളുമാണ് ഉത്തരവാദികള്‍. ലോകം മൊത്തം പ്രതിവര്‍ഷം 130 കോടി ടണ്‍ ആഹാരം നഷ്ടപ്പെടുത്തുന്നു.

2012 ല്‍ ബ്രിട്ടണിലെ വീടുകള്‍ 70 ലക്ഷം ടണ്‍ ആഹാരമാണ് നഷ്ടപ്പെടുത്തിയത്. ലണ്ടനിലെ Wembley സ്റ്റേഡിയം 9 പ്രാവശ്യം നിറക്കാനുള്ള വലിപ്പം അതിനുണ്ട്. ബ്രിട്ടണിലെ ഒഴുവാക്കാവുന്ന ഈ ഭക്ഷണ നഷ്ടം കാരണം പ്രതിവര്‍ഷം 1.7 കോടി ടണ്‍ CO2 ഉദ്‌വമനം ഉണ്ടാകുന്നു.

— സ്രോതസ്സ് theguardian.com

ഒരു അഭിപ്രായം ഇടൂ