ആധാര്‍ തട്ടിപ്പ് സംഘം: പട്ടികയില്‍ ചേര്‍ക്കുന്ന പദ്ധതിയിലെ കുറ്റാരോപിതരായ രണ്ട് പേര്‍

നിയമവിരുദ്ധ കുടിയേറ്റ തൊഴിലാളികള്‍ക്ക് ആധാര്‍ കൊടുക്കുന്ന ബീഹാറില്‍ നിന്നുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരു ദേശസാല്‍ക്കരിച്ച ബാങ്കിന് വേണ്ടി ആധാര്‍ പട്ടികയില്‍ ചേര്‍ക്കുന്ന പ്രൊജക്റ്റില്‍ ജോലി ചെയ്തിരുന്നവരാണ് ഇവര്‍. Nawada ജില്ലയില്‍ നിന്നുള്ള Ramshisah Verma ക്കും നളന്ദ ജില്ലയില്‍ നിന്നുള്ള Ravishankar Singh നും ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനത്തില്‍ പ്രവേശനമുണ്ടായിരുന്നു. ആ സൌകര്യം ഉപയോഗിച്ച് ഇവര്‍ കള്ള തിരിച്ചറിയല്‍ രേഖകളുപയോഗിച്ച് നൂറ് കണക്കിന് കാര്‍ഡുകള്‍ നിര്‍മ്മിച്ചു.

നിയമവിരുദ്ധമായി താമസിച്ചതിന് 8 ബംഗ്ലാദേശികളെ നഗര പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ഈ തട്ടിപ്പ് പുറത്തുവന്നത്. അവരില്‍ ചിലര്‍ പാസ്പോര്‍ട്ടോ വിസയോ പോലുള്ള രേഖകളൊന്നുമില്ലാതെ വര്‍ഷങ്ങളായി താമസിച്ച് വരുകയായിരുന്നു. പക്ഷേ എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡുണ്ടായിരുന്നു.

പോലീസ് പിന്നീട് അവിനാശിയിലെ രംഗാ നഗറില്‍ താമസിക്കുന്ന രമേശ് വര്‍മ്മയെ അറസ്റ്റ് ചെയ്തു. അയാള്‍ വീട്ടില്‍ നിയമവിരുദ്ധമായ ഒരു ആധാര്‍ സെന്റര്‍ നടത്തിവരുകയായിരുന്നു. കമ്പ്യൂട്ടര്‍, വിരലടയാള സ്കാനര്‍, ഐറിസ് സ്കാനര്‍, ധാരാളം രേഖകള്‍ എന്നിവ അയാളില്‍ നിന്ന് പിടിച്ചെടുത്തു. അയാളുടെ സഹായിയായ രവിശങ്കര്‍ സിംഗിനേയും പിന്നീട് പോലീസ് പിടിച്ചു. Angeripalayam യിലെ Vengamedu നിവാസിയാണ് അയാള്‍.

— സ്രോതസ്സ് timesofindia.indiatimes.com | Oct 22, 2018

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ