അമേരിക്കയിലെ തൊഴിലാളികളില്‍ വളരേറെപ്പേര്‍ ഇപ്പോള്‍ ഫലത്തില്‍ സമരത്തിലാണ്

സെപ്റ്റംബറില്‍ അമേരിക്ക 1.94 ലക്ഷം തൊഴിലേ ഉണ്ടാക്കിയുള്ളു. ഓഗസ്റ്റില്‍ കൂട്ടിച്ചേര്‍ത്ത 3.66 ലക്ഷം തൊഴിലിനേക്കാള്‍ കുറവാണത്. ജൂലൈയില്‍ കൂട്ടിച്ചേര്‍ത്ത ദശലക്ഷത്തിലധം തൊഴിലിനേക്കാള്‍ വളരേറെ കുറവും (ഡല്‍റ്റ വകഭേദം പടര്‍ന്ന് പിടിക്കുന്നതിന് മുമ്പ്). ഇതിനെ മാധ്യമങ്ങളില്‍ ഒരു നിരാശയായോ പ്രശ്നമായോ ആണ് വിവരിച്ചത്. എന്നാല്‍ അടുത്ത് പരിശോധിച്ചാല്‍ വ്യത്യസ്ഥമായ കാര്യം കാണാനാകും.

ഫെബ്രുവരി 2020 നേക്കാള്‍ 50 ലക്ഷം തൊഴില്‍ കുറവാണ്. 27 ലക്ഷം പേര്‍ ആറ് മാസത്തിലധികമായ ജോലിയില്ലാത്തവരാണ്. ദീര്‍ഘകാലത്തെ തൊഴിലില്ലായ്മയുടെ പരിധിയാണത്. അവില്‍ ധാരാളം പേരും വിഷമത്തിലാണാണ് എന്നത് ഉറപ്പാണ്.

എന്നാല്‍ തൊഴിലവസരങ്ങളുടെ എണ്ണം റിക്കോഡായി ഉയര്‍ന്ന് നില്‍ക്കുന്നു. തൊഴില്‍ സ്ഥാനം നിറക്കാന്‍ കഴിയുന്നില്ലെന്ന് ധാരാളം തൊഴില്‍ദാദാക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്തുകൊണ്ട്? ചില തൊഴിലാളികള്‍ നേരത്തെ തന്നെ വിരമിച്ചു, ജീവിതവൃത്തിക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിച്ചു. മറ്റുള്ളവരാണെങ്കില്‍ നട്ടെല്ലൊടിക്കുന്ന, താഴ്ന്ന ശമ്പളമുള്ള നശിച്ച ജോലിയിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നില്ല.

കഴിഞ്ഞ മാസം ജോലി ചെയ്യുന്നവരുടേും ജോലി അന്വേഷിക്കുന്നവരുടേയും എണ്ണം 61.6%ത്തിലേക്ക് താഴ്ന്നു. മുമ്പത്തെ മാസത്തേക്കാള്‍ അല്‍പ്പം കുറവാണിത്. 25 – 54 വയസ് എന്ന പ്രധാന തൊഴില്‍ വര്‍ഷത്തിലെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മിക്ക അമേരിക്കന്‍ തൊഴിലാളികളും ഒരു പൊതു പണിമുടക്കിന് തുല്യമായ അവസ്ഥയിലാണ്.

അതിന്റെ ഫലമായി തൊഴില്‍ ദാദാക്കള്‍ ശമ്പളം ഉയര്‍ത്തി, മറ്റ് ആനുകൂല്യങ്ങളും അപേക്ഷകര്‍ക്ക് കൊടുക്കുന്നു. ശരാശരി വേതനം സെപ്റ്റംബറില്‍ മണിക്കൂറില്‍ 19 സെന്റ് വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മണിക്കൂറിന് $1 ഡോളര്‍ വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ശരാശരി വേതനം 4.6% വര്‍ദ്ധിച്ചു.

ഇതിനെ എല്ലാം “തൊഴിലാളി ക്ഷാമം” എന്ന് വരുത്തിത്തീര്‍ക്കാനാണ് കോര്‍പ്പറേറ്റ് അമേരിക്കക്ക് താല്‍പ്പര്യം. എന്നാല്‍ അതല്ല ശരിക്കും നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇവിടെ ജീവല്‍ ശമ്പളത്തിന്റെ കുറവുണ്ട്. അപകട ശമ്പളത്തിന്റെ കുറവുണ്ട്, ശിശുക്ഷേമത്തിന്റെ കുറവുണ്ട്, ശമ്പളമുള്ള രോഗ അവധിയുടെ കുറവുണ്ട്. ഈ കുറവുകള്‍ അവസാനിപ്പിക്കണമെന്ന് അമേരിക്കയിലെ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ അവര്‍ ജോലിക്ക് വരില്ല.

അവര്‍ അത് അര്‍ഹിക്കുന്നതാണ്.

— സ്രോതസ്സ് robertreich.org | Robert Reich | Oct 8, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ