ലോകത്തെ ഏറ്റവും ദരിദ്ര രാജ്യത്ത് $4.3 കോടി ഡോളറിന്റെ നികുതിവെട്ടിപ്പു്

ലോകത്തെ ഏറ്റവും ദരിദ്ര രാജ്യമായ മലാവിയില്‍(Malawi) ഖനനം നടത്തുന്ന ഒരു ആസ്ട്രേലിയന്‍ കമ്പനിയാണ് Paladin. സങ്കീര്‍ണ്ണമായ കോര്‍പ്പറേറ്റ് ഘടനയും ഇടനിലചര്‍ച്ചകളും ഉപയോഗിച്ച് കഴിഞ്ഞ 6 വര്‍ഷങ്ങളായി ഈ കമ്പനി US$4.3 കോടി ഡോളറിന്റെ നികുതിവെട്ടിപ്പുാണ് നടത്തിയത്.

ഒരു വര്‍ഷം അവര്‍ തട്ടിയ പണമുണ്ടായിരുന്നെങ്കില്‍ ഇതൊക്കെ ചെയ്യാമായിരുന്നു:

10,000 പേര്‍ക്ക് ഒരു നഴ്സ് എന്ന തോതും 10 പേരില്‍ ഒരാള്‍ക്ക് HIV ബാധയുമുള്ള ഒരു രാജ്യത്താണ് ഇത് നടക്കുന്നത്.

അന്തര്‍ദേശീയ നികുതി വ്യവസ്ഥ Paladin നെ ഇത് ചെയ്യാന്‍ അനുവദിക്കുന്നു. അതുകൊണ്ടാണ് നമുക്ക് നിയമങ്ങള്‍ മാറ്റണം എന്ന് പറയുന്നത്.

ഇപ്പോഴത്തെ അന്തര്‍ദേശീയ നിയമങ്ങള്‍ ലോകത്തെ ഏറ്റവും സമ്പന്നരായ രാജ്യങ്ങള്‍ക്ക് മാത്രമേ ഗുണകരമായുള്ളു. മലാവി പോലുള്ള ഏറ്റവും ദരിദ്രരായ രാജ്യങ്ങള്‍ക്ക് അവശ്യ സേവനങ്ങള്‍ക്കും infrastructure നും ഉപയോഗിക്കാവുന്ന ശതകോടിക്കണക്കിന് പൌണ്ട് നികുതിയാണ് നഷ്ടപ്പെടുന്നത്. അതി സമ്പന്നരും അതിശക്തരുമായ രാജ്യങ്ങള്‍ തന്നെ ഈ നിയമങ്ങള്‍ സൃഷ്ടിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ അത് മാറ്റാനുള്ള ഒരു അവസരം നമുക്കുണ്ട്.

ജൂലൈ 13 ന് എത്യോപ്യയില്‍ ലോകത്തെ എല്ലാ രാജ്യങ്ങളും ഒത്തുകൂടി ദരിദ്ര രാജ്യങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നേടാം എന്നതിനെക്കുറിച്ച് ആലോചിക്കാനെത്തുന്നു. വികസ്വര രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ നികുതി പരിഷ്കാരം ഒന്നാമത്തെ അജണ്ടയാക്കിയിട്ടുണ്ട്.

ഈ ആഴ്ച Global Week of Action on Tax ആണ്. ഏഷ്യയിലും, ആഫ്രിക്കയിലും, ലാറ്റിനമേരിക്കയിയും വടക്കേ അമേരിക്കയിലും, യൂറോപ്പിലുമൊക്കെ ആളുകള്‍ നികുതി പരിഷ്കാരത്തിനായി ഒത്തുചേരുന്നു. നിങ്ങള്‍ക്കും അതിലൊക്കെ പങ്കെടുത്ത് നികുതി പരിഷ്കാരത്തിനായി ശബ്ദമുയര്‍ത്താം.

— സ്രോതസ്സ് taxjustice.net

ഒരു അഭിപ്രായം ഇടൂ