ആഫ്രിക്കയിലെ മഴക്കാടുകള്‍ സംരക്ഷിക്കാനായുള്ള അമേരിക്കയുടെ ധനസഹായത്താലുള്ള പദ്ധതി പരാജയമായിരുന്നു

ഉയര്‍ന്ന തുകയുടെ പ്രൊജക്റ്റായിട്ടുകൂടി കോംഗോ തടത്തിലെ ജൈവവവൈവിദ്ധ്യവും, സായുധരായ ഗാര്‍ഡുകള്‍ക്ക് പ്രാദേശീക ജനങ്ങളുടെ ആവാസ വ്യവസ്ഥയും സംരക്ഷിക്കാനായില്ല. എന്ന് ബ്രിട്ടണിലുള്ള Rainforest Foundation (RFUK) വ്യക്തമാക്കി. അന്തര്‍ ദേശീയ ദാദാക്കളില്‍ നിന്ന് കോടിക്കണക്കിന് ഡോളറായിരുന്നു ഈ പ്രൊജക്റ്റിന് ലഭിച്ചത്. കാമറൂണ്‍, മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്, ഡമോക്രാറ്റിക് കോംഗോ റിപ്പബ്ലിക്ക്, ഗബോണ്‍, കോംഗോ റിപ്പബ്ലിക്ക് ഏന്നീ രാജ്യങ്ങളിലെ ജനങ്ങളുമായി ഗവേഷകര്‍ 18 മാസം അഭിമുഖം നടത്തുകയും അതിന്റെ റിപ്പോര്‍ട്ട് Protected Areas in the Congo Basin: Failing both People and Biodiversity എന്ന പേരില്‍ പുറത്തിറക്കുകയും ചെയ്തു. എറ്റവും വലിയ സംഭാവന നല്‍കിയത് U.S. Agency for International Development (USAID) ആണ്. അവര്‍ 2004 – 2010 കാലത്ത് $11 കോടി ഡോളര്‍ നല്‍കി. 2013 – 2018 കാലത്തേക്ക് $5 കോടി ഡോളറും കൂടി നല്‍കാമെന്ന് വാഗ്ദാനവും ചെയ്തിട്ടുണ്ട്. USAID ക്ക് തൊട്ടു പിറകില്‍ 1992 – 2010 കാലത്ത് $11.8 കോടി ഡോളര്‍ നല്‍കി.

— സ്രോതസ്സ് theguardian.com

മിക്കപ്പോഴും ഇത്തരം ധനസഹായം കാണാചരടുകള്‍ നിറഞ്ഞതാവും. പ്രചരിപ്പിക്കുന്ന കാര്യം ചെയ്യാനുദ്ദേശിച്ചായിരിക്കില്ല അത്. കിട്ടിയ പണത്തില്‍ കൂടുതലും അമേരിക്കയിലേയും മറ്റും കോര്‍പ്പറേറ്റുകളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ചിലവാക്കേണ്ടിയും വരും.

ഒരു അഭിപ്രായം ഇടൂ