അമേരിക്കയിലെ സ്കൂള്‍ കുട്ടികളിലെ പട്ടിണി

500 വരുമാനം കുറഞ്ഞ രക്ഷകര്‍ത്താക്കളിലും അവരുടെ കൌമാരക്കാരായ കുട്ടികളിലും നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ പട്ടിണിക്കെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ Share Our Strength ന്റെ പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 325 അദ്ധ്യാപകരേയും സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല് പേരുടെ കുടുംബത്തില്‍ പ്രതിവര്‍ഷം $45,417 ഡോളറില്‍ കുറവോ, ഔദ്യോഗിക ദാരിദ്ര രേഖയില്‍ നിന്നും 185% താഴെ വരുമാനുള്ളവരെയാണ് “താഴ്ന്ന വരുമാനക്കാര്‍” എന്ന് നിര്‍വ്വചിച്ചത്. 59% പേരും സ്കൂളില്‍ പോകുന്നത് വിശപ്പോടെയാണ്. ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യത്ത്, ഏറ്റവും കൂടുതല്‍ കോടീശ്വരന്‍മാരുള്ള രാജ്യത്ത് ആറില്‍ ഒരു കൂട്ടി പട്ടിണി അനുഭവിക്കുന്നു. ഏകദേശം 1.3 കോടി കുട്ടികളാണിത്. ഓരോ മാസത്തേക്കും വേണ്ട ആഹാരം വാങ്ങാന്‍ 48% രക്ഷകര്‍ത്താക്കള്‍ക്കും കഴിയുന്നില്ല. ആഹാരം തീരുന്നതിന് മുമ്പ് വാങ്ങാന്‍ 59% രക്ഷകര്‍ത്താക്കള്‍ക്കും കഴിയുന്നില്ല. പണമില്ലാത്തതിനാല്‍ 23% രക്ഷകര്‍ത്താക്കളും കുട്ടികളുടെ ആഹാരത്തിന് കുറവ് വരുത്തുന്നു.

— സ്രോതസ്സ് wsws.org by Patrick Martin 2017-08-09

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ