കള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് ഗുജറാത്തിലെ രണ്ട് റേഷന്‍ കട ഉടമകള്‍ ആധാര്‍ സുരക്ഷിതത്വത്തെ കബളിപ്പിച്ച് സബ്സിഡി ധാന്യം തട്ടിയെടുത്തു

ഗുജറാത്തിലെ സൂററ്റില്‍ സര്‍ക്കാരിന്റെ ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകളുടെ രണ്ട് ഉടമകളെ പോലീസ് അറസറ്റ് ചെയ്തു. ഗുണഭോക്താക്കളുടെ കള്ള ബയോമെട്രിക് ആധാര്‍ ഡാറ്റയും ഹാക്ക് ചെയ്ത സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് സബ്സിഡിയോടുള്ള ധാന്യങ്ങള്‍ തട്ടിയെടുത്തതായാണ് ഇവര്‍ക്കെതിരായ പരാതി.

ബാബുഭായി ബോറിവാല്‍(53), സമ്പത്‌ലാല്‍ ഷാ (61), എന്നിവരെ ആണ് കഴിഞ്ഞ ദിവസം അറസറ്റ് ചെയ്തത് എന്ന് പോലീസ് പറയുന്നു

“അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ബയോമെട്രിക് വിവരങ്ങള്‍ റേഷന്‍ കാര്‍ഡിലെ ബാര്‍കോഡും UID(ആധാര്‍) ഉം ഒത്തുചേരുന്ന ഗുണഭോക്താക്കള്‍ക്ക് സബ്സിഡിയുള്ള വസ്തുക്കള്‍ വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ നല്‍കിയ E-FPS application ന്റെ അംഗീകൃത ഉപയോക്താക്കളാണ്. അവര്‍ നിയമവിരുദ്ധമായ സോഫ്റ്റ്‌വെയറുപയോഗിക്കുകയും സര്‍ക്കാര്‍ നിര്‍മ്മിച്ച ഡാറ്റ എങ്ങനെയോ ലഭ്യമാക്കുകയും ചെയ്തു. സംശയം തോന്നാതിരിക്കാന്‍ തങ്ങള്‍ക്കനുവദിച്ച ധാന്യ വീതം ഉപയോഗിക്കാത്ത ഗുണഭോക്താക്കളുടെ ധാന്യങ്ങളാണ് അവര്‍ തട്ടിയെടുത്തത്,” എന്ന് ക്രൈം ബ്രാഞ്ച് സൂററ്റ് പോലീസ് പത്ര സമ്മേളനത്തില്‍ പറഞ്ഞു.

മുമ്പ് ചില ഗുണഭോക്താക്കള്‍ പരാതിപ്പെട്ടതിനാല്‍ ജില്ലാ അധികാരികള്‍ നഗരത്തിലെ വിവിധ ന്യായവില കടകളില്‍ നിന്ന് 8 വ്യത്യസ്ഥ FIRകള്‍ എടുത്തിരുന്നു.അവയുടെ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

— സ്രോതസ്സ് hindustantimes.com , ndtv.com

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ