ആമസോണില്‍ വിഷം ചോര്‍ത്തിയതായി Norsk Hydroക്കെതിരെ ആരോപണം

ബോക്സൈറ്റും അലൂമിനവും ഖനനം ചെയ്യുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന കമ്പനിയാണ് Norsk Hydro. “Hydro” എന്നും വിളിക്കുന്ന ഇവരെ നിയന്ത്രിക്കുന്നത് കൂടുതല്‍ ഓഹരികളുള്ള നോര്‍വ്വേ സര്‍ക്കാരാണ്. ഇവരുടെ Hydro Alunorte നിലയത്തില്‍ നിന്ന് വിഷവസ്തുക്കള്‍ ചോര്‍ന്നു എന്ന് ബ്രസീല്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. Pará സംസ്ഥാനത്തെ Barcarena മുന്‍സിപ്പാലിറ്റിയിലെ ആമസോണ്‍ നദീമുഖത്താണ് സംഭവം. ലോകത്തെ ഏറ്റവും വലിയ അലൂമിനം ശുദ്ധീകരിക്കുന്ന നിലയം അവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ചോര്‍ച്ചയുടെ ഉത്തരവാദിത്തം കമ്പനി നിഷേധിച്ചു. ശരിക്കുള്ള കാരണം ഉദ്യോഗസ്ഥര്‍ ഇതുവരെ കണ്ടെത്തിയില്ല. എന്നാല്‍ ഇത് ആദ്യമായല്ല എന്ന് പ്രദേശവാസികള്‍ പറയുന്നു. ബ്രസീലിലെ പരിസ്ഥിതി ഏജന്‍സിയായ IBAMA യുടെ അഭിപ്രായത്തില്‍ 2009 ലെ ഒരു വിഷ ചോര്‍ച്ചക്ക് നഷ്ടപരിഹാരമായി ചുമത്തിയ $52.7 ലക്ഷം ഡോളര്‍ Norsk Hydro ഇതുവരെ നല്‍കിയില്ല എന്നാണ്.

— സ്രോതസ്സ് news.mongabay.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ