മോഷ്ടിച്ച ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് രണ്ടുപേര്‍ ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തി

ഉപഭോക്താക്കളില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുകയും അവരെ ഉപയോഗിച്ച് SIM കാര്‍ഡുകള്‍ നേടി, ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ബോണസ് കിട്ടുമെന്ന വാഗ്ദാനം നല്‍കി,
ആളുകളെ വഞ്ചിച്ചതിന്റെ പേരില്‍ മൊബൈല്‍ കടക്കാരനേയും അയാളുടെ സഹായിയായ ജോലിയില്ലാത്ത ഇന്‍ഷുറന്‍സ് ഏജന്റിനേയും അറസ്റ്റ് ചെയ്തു.

ഒരാള്‍ തന്നെ വിളിക്കുകയും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 68,000 രൂപ ബോണസ് കിട്ടി എന്ന് അറിയിച്ചു എന്ന് Chandni Mahal ല്‍ കേസ് കൊടുത്ത ഇര പറഞ്ഞു. സെക്യൂരിറ്റി ഫീസായി 28,000 രൂപ കമ്പനിയില്‍ നിക്ഷേപിച്ചാല്‍ ആ തുക തന്റെ അക്കൌണ്ടില്‍ നിക്ഷേപിക്കാം എന്നും അവര്‍ അറിയിച്ചതായി അയാള്‍ പറഞ്ഞു. പരാതിക്കാരന് ഇത് കേട്ട് സംശയം തോന്നി. അങ്ങനെ പോലീസിനെ സമീപിച്ചു. നമ്പര്‍ പരിശോധിച്ചതില്‍ നിന്നും അത് കള്ള ID ഉപയോഗിച്ച് നേടിയെടുത്തതായി മനസിലായി. പണം നിക്ഷേപിക്കാനായി കൊടുത്ത അകൌണ്ട് നമ്പര്‍ ഒരു ട്രാവല്‍ ഏജന്‍സിയുടേതാണ് എന്ന് മനസിലായി എന്ന് DCP Randhawa പറഞ്ഞു.

അകൌണ്ടുമായി ബന്ധിപ്പിക്കപ്പെട്ട വിലാസത്തിന്റെ തെളിവ് ഉപയോഗിച്ച് പിന്‍തുടര്‍ന്ന് ഏജന്‍സിയുടെ ഉടമയായ രവി അധികാരി കണ്ടെത്തി. ചോദ്യം ചെയ്യലില്‍ അയാള്‍ പോലീസിനെ മനീഷ് ബന്‍സലിനേയും ഹേമന്ദിനേയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി.

ശാസ്ത്രി നഗറില്‍ കട നടത്തുന്ന ബല്‍സല്‍ കള്ള നമ്പരുകള്‍ നിര്‍മ്മിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. അതുപയോഗിച്ച് ഓരോ ലക്ഷ്യസ്ഥേനത്തേക്കും വിളിക്കുന്നു.

ആധാര്‍ കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന അവസരത്തില്‍ ബന്‍സല്‍ അതിന്റെ കോപ്പി എടുക്കും. സാങ്കേതികമായ പ്രശ്നം കാരണം വിശദാംശങ്ങള്‍ രണ്ടാമതും രേഖപ്പടുത്താന്‍ ആവശ്യപ്പെടും. ഈ സമയം അയാള്‍ ആ ആധാര്‍ കാര്‍ഡ് മറ്റൊരു നമ്പരിലേക്കാണ് ബന്ധിപ്പിക്കുന്നത്. അത് പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്യുന്നു. ഈ നമ്പരുപയോഗിച്ച് ലക്ഷ്യസ്ഥേനത്തേക്കും വിളിക്കുന്നു.

ഇന്‍ഷുറന്‍സ് ഏജന്‍സിയിലെ അനുഭവം ഉപയോഗിച്ച് ഉപഭോക്താക്കളുടെ അകൌണ്ട് നമ്പരും വ്യക്തിഗത വിവരങ്ങളും ഇന്‍ഷുറന്‍സ് കമ്പനിയുടെ ഡാറ്റാബേസില്‍ നിന്ന് ശേഖരിക്കുന്നു എന്ന് അധികാരി പോലീസിനോട് പറഞ്ഞു. ബന്‍സല്‍ ഹേമന്ദിന് ഒന്നിന് Rs 200 രൂപ നിരക്കില്‍ സിംകാര്‍ഡുകള്‍ വില്‍ക്കുന്നു. അതുപയോഗിച്ചാണ് അധികാരി പിന്നീട് ഫോണ്‍ വിളിക്കുന്നത്.

ഈ വര്‍ഷം Devliയില്‍ ട്രാവല്‍ ഏജന്‍സി തുറന്നു എന്ന് ഹേമന്ദും അധികാരിയും അവകാശപ്പെടുന്നു. എന്നാല്‍ ഏജന്‍സി നഷ്ടത്തിലായിരുന്നു. അതിന് ശേഷമാണ് അവര്‍ ആളുകളെ പറ്റിക്കാനായി തീരുമാനിച്ചത്. അവര്‍ ബന്‍സലുമായി ബന്ധപ്പെട്ടു. അയാള്‍ അവര്‍ക്ക് സിംകാര്‍ഡുകള്‍ നല്‍കാമെന്ന് ഏറ്റു. ഫോണ്‍ വിളിക്കാനായി അവരുടെ കമ്പനിയില്‍ 15-20 ആളുകളെ ജോലിക്ക് നിര്‍ത്തിയിരുന്നതായി അവര്‍ പോലീസിനോട് പറഞ്ഞു.

— സ്രോതസ്സ് timesofindia.indiatimes.com by Aug 2, 2018

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ