കാലാവസ്ഥാ മാറ്റത്തിന് ദാരിദ്ര്യത്തിലുള്ള പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കാന്‍ പരാജയപ്പെട്ടു

കാലാവസ്ഥാ മാറ്റം ഏറ്റവും ആഘാതമുണ്ടാക്കുന്നത് ദാരിദ്ര്യത്തില്‍ ജീവിക്കുന്നവര്‍ക്കാണ്. എന്നാല്‍ അതുപോലെ ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും ഭീഷണിയാണ് എന്ന് ഐക്യരാഷ്ട്രസഭ വിദഗ്ദ്ധര്‍ പറയുന്നു. വികസനം, ആഗോള ആരോഗ്യം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ രംഗങ്ങളിലെ കഴിഞ്ഞ 50 വര്‍ഷത്തെ പുരോഗതികള്‍ എല്ലാം കാലാവസ്ഥാ മാറ്റം ഇല്ലാതാക്കും. 2030 ഓടെ 12 കോടി ആളുകളെ അത് ദാരിദ്ര്യത്തിലേക്ക് തള്ളിയിടും. ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന പ്രദേശങ്ങള്‍ക്കും ദരിദ്ര രാജ്യങ്ങള്‍ക്കുമാകും ഏറ്റവും അധികം ആഘാതമുണ്ടാകുക. കാലാവസ്ഥാ മാറ്റം അതിബൃഹത്തായതാണ്. പക്ഷേ മനുഷ്യാവകാശത്തിന്റെ കാര്യത്തില്‍ വളരേറെ അവഗണിക്കപ്പെട്ടതും ആണ്. ജീവനും, ആഹാരത്തിനും, പാര്‍പ്പിടത്തിനും ജലത്തിനും ഒക്കെയുള്ള അവകാശം നാടകീയമായി ബാധിക്കപ്പെടും. പക്ഷേ തുല്യമായും പ്രധാനമായും അത് ജനാധിപത്യത്തേയും ബാധിക്കും. പ്രത്യാഘാതങ്ങള്‍ ചെറുക്കുന്നതില്‍ സര്‍ക്കാരുകള്‍ വിഷമിക്കും. അവശ്യമായ വലിയ സാമൂഹ്യ സാമ്പത്തിക മാറ്റങ്ങള്‍ സ്വീകരിക്കാന്‍ അവരുടെ ആളുകളെ നിര്‍ബന്ധിക്കും. അങ്ങനെയുള്ള അവസരത്തില്‍ സിവില്‍, രാഷ്ട്രീയ അവകാശങ്ങള്‍ ഏറ്റവും ദുര്‍ബലമായിരിക്കും.

— സ്രോതസ്സ് ohchr.org | 25 Jun 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ