ഖാരിഫ് കാലത്തെ 40% ഇന്‍ഷുറന്‍സ് അവകാശങ്ങള്‍ക്കും പണം കൊടുത്തില്ല

ഡിസംബര്‍ 2018 ന് അവസാനിച്ച ഖാരിഫ് കാലത്തിന് വേണ്ടിയുള്ള കേന്ദ്രത്തിന്റെ Pradhan Mantri Fasal Bima Yojana (PMFBY) പ്രകാരമുള്ള ഏകദേശം 40% അവകാശങ്ങള്‍, മൊത്തം Rs. 12,867 കോടി രൂപ, ഈ വര്‍ഷം മെയ് 10 ആയിട്ടും ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കിയില്ല എന്ന് വിവരാവകാശം വഴി കാര്‍ഷിക മന്ത്രാലയത്തില്‍ നിന്ന് വന്ന പ്രതികരണത്തില്‍ പറയുന്നു. The Wire ന് ലഭിച്ച വിവരാവകാശ മറുപടി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം കൊടുത്ത കൊടുക്കാന്‍ വൈകുന്ന Rs 5,171 കോടിയുടെ ഇന്‍ഷുറന്‍സ് അവകാശവാദങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ അനുമതി കൊടുത്തിട്ടില്ല. PMFBY മാര്‍ഗ്ഗദര്‍ശങ്ങള്‍ പ്രകാരം ഈ കുടിശികകള്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ കൊടുത്ത് തീര്‍ക്കേണ്ടവയാണ്. PMFBY പദ്ധതി തന്നെ നടപ്പാക്കലിന് വിഷമതകളനുഭവിക്കുകയാണ്. 2016 ലെ ഖാരിഫ് കാലം മുതല്‍ 2017 ലെ ഖാരിഫ് വരെ ഈ പദ്ധതിയില്‍ ചേരുന്ന കൃഷിക്കാരുടെ എണ്ണത്തില്‍ വലിയ കുറവാണുണ്ടായിരിക്കുന്നത്. 2016 ലെ ഖാരിഫ് കാലത്ത് 4,02,58,737 കൃഷിക്കാര്‍ അതില്‍ ചേര്‍ന്നു. 2017 ലെ ഖാരിഫ് കാലത്ത് 3,47,76,055 കര്‍ഷകര്‍ മാത്രമേ അതില്‍ ചേര്‍ന്നുള്ളു. മുമ്പത്തെ വര്‍ഷത്തേക്കാള്‍ 14% കുറവ്.

— സ്രോതസ്സ് newsclick.in | 12 Jun 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ