കിട്ടുന്ന ആഹാരത്തിന്റെ മൂന്നിലൊന്ന് അമേരിക്കന്‍ വീടുകള്‍ ചവറാക്കുന്നു

സാമ്പത്തിക ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ അമേരിക്കയിലെ വീടുകളില്‍ കിട്ടുന്ന ആഹാരത്തിന്റെ മൂന്നിലൊന്നും ചവറായി കളയുന്നു. അത് പ്രതിവര്‍ഷം ശരാശരി $24000 കോടി ഡോളറിന്റെ ആഹാരമാണ്. അതിനെ അമേരിക്കയിലെ 12.86 കോടി വീടുകള്‍ കൊണ്ട് ഹരിച്ചാല്‍ ഓരോ വീടിനും ഏകദേശം $1,866 ഡോളര്‍ പ്രതിവര്‍ഷം വരും. ആരോഗ്യം, ഭക്ഷ്യ സുരക്ഷ, ആഹാര കമ്പോളം, കാലാവസ്ഥാ മാറ്റം തുടങ്ങിയവയെ ആഹാര സമ്പദ്‌വ്യവസ്ഥയിലെ ഈ ദക്ഷതയില്ലായ്മ ബാധിക്കുന്നുണ്ട്. അമേരിക്കയിലെ മൊത്തം ഭക്ഷ്യ ലഭ്യതയുടെ 30% – 40% വും ഉപയോഗിക്കപ്പെടാതെ പോകുന്നു. അതായത് കഴിക്കാതെ പോകുന്ന ഈ ആഹാരം ഉത്പാദിപ്പിക്കാനായി ഉപയോഗിക്കുന്ന ഭൂമി, ഊര്‍ജ്ജം, ജലം, അദ്ധ്വാനം തുടങ്ങിയ വിഭവങ്ങള്‍ ചവറാക്കപ്പെടുകയാണ്. U.N. Food and Agriculture Organization ന്റെ കണക്ക് പ്രകാരം ആഹാര ചവറുകള്‍ പ്രതിവര്‍ഷം 3.3 ഗിഗാ ടണ്‍ ഹരിതഗൃഹവാതക ഉദ്‌വമനത്തിന് കാരണണാകുന്നു. അതിനെ ഒരു രാജ്യമായി കണക്കാക്കിയാല്‍ അമേരിക്കക്കും ചൈനക്കും ശേഷം വരുന്ന മൂന്നാമത്തെ രാജ്യമായിരിക്കും.

— സ്രോതസ്സ് Penn State | Jan 23, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ