കൊറോണവൈറസ് ബ്രിട്ടണിലെ ആധുനിക അടിമകള്‍ക്കേറ്റ ഇരട്ടി അടിയാണ്

ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ജോലി നിര്‍ത്തുകയോ സഹായം തേടുകയോ ചെയ്യാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ കൊറോണവൈറസ് മഹാമാരി ബ്രിട്ടണിലെ ആധുനിക അടിമകള്‍ക്കേറ്റ ഇരട്ടി അടിയാണ്. അതേ സമയം മറ്റ് ഇരകള്‍ debt bondage ല്‍ കൂടുതല്‍ അകപ്പെടുകയും ചെയ്യുന്നു എന്ന് ഗവേഷകര്‍ ചൊവ്വാഴ്ച മുന്നറീപ്പ് നല്‍കി. രോഗികളാകുന്ന ഇരകള്‍ ചികില്‍സ തേടുകയില്ല. അധികാരികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് അവരെ അറസ്റ്റ് ചെയ്യാനും തടവിലടക്കാനും, നാടുകടത്താനും കാരണമായേക്കും എന്ന ഭയം കാരണമാണിത്. നിലനില്‍ക്കാനും കടം വീട്ടാനും ഒക്കെയായി അവര്‍ നിര്‍ബന്ധിതമായി തുടര്‍ന്നും ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നതും ആകാം മറ്റൊരു കാരണം. Walk Free Foundation ന്റെ Global Slavery Index പ്രകാരം 136,000 അടിമകള്‍ ബ്രിട്ടണിലുണ്ടെന്ന് കരുതുന്നു. അല്‍ബേനിയ, വിയറ്റ്നാം, ചൈന, നൈജീരിയ, ഇന്‍ഡ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അവര്‍. നിര്‍മ്മാണം മുതല്‍ ഭക്ഷണവിതരണം, വൃത്തിയാക്കല്‍ വരെ മിക്ക മേഖലകളിലും ഇവര്‍ ജോലി ചെയ്യുന്നു.

— സ്രോതസ്സ് news.trust.org | 24 Mar 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ