യുദ്ധവീരന്മാർ കർഷകർക്കുവേണ്ടി പുതിയ യുദ്ധങ്ങളിൽ

അവർ കർഷകർ കൂടിയാണ്. അഭിമാനത്തോടെ നെഞ്ചിലണിയുന്ന മെഡലുകളുടെ നിരകള്‍ ഇല്ലായിരുന്നെങ്കില്‍ ഡെൽഹിയുടെ കവാടങ്ങളിലെ കർഷക സാഗരങ്ങൾക്കിടയിൽ അവര്‍ നഷ്ടപ്പെടുമായിരുന്നു. അവർ വലിയ അനുഭവ സമ്പത്തുള്ളവരാണ്, പാക്കിസ്ഥാനുമായി 1965-ലും 1971-ലും നടന്ന യുദ്ധത്തിൽ നിര്‍ഭയമായി പങ്കെടുത്ത് ധീരതയ്ക്കുള്ള ബഹുമതി നേടിയവരാണവർ. അവരിൽ കുറച്ചുപേർ 1980 കളിൽ ശ്രീലങ്കയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. അവർ ഇപ്പോള്‍ ദേഷ്യത്തിലാണ്. പ്രക്ഷോഭകരെ ദേശവിരുദ്ധർ, തീവ്രവാദികൾ, ഖാലിസ്ഥാനികൾ എന്നൊക്കെ സർക്കാരും മാദ്ധ്യമങ്ങളിലെ ശക്തരായ ചില വിഭാഗങ്ങളും വിളിച്ച് അപഹസിയ്ക്കുന്നതിനേക്കാൾ കൂടുതലായി മറ്റൊന്നിനും അവരെ കുപിതരാക്കാനാവില്ല.

“സമാധാനപരായി സമരം ചെയ്യുന്ന കർഷകർക്കെതിരെ സർക്കാർ ബലപ്രയോഗം നടത്തിയത് കഷ്ടമാണ്. അവർക്ക് ഡെൽഹിയിൽ എത്തണമായിരുന്നു, പക്ഷേ സർക്കാർ അവരെ തടഞ്ഞു. അത് ധിക്കാരപരവും തെറ്റുമാണ്. അവർ ബാരിക്കേഡുകൾ ഉയർത്തി, റോഡുകൾ കുഴിച്ചു, കർഷകരെ ലാത്തിചാർജ്ജ് ചെയ്തു, അവർക്കു മേൽ ജലപീരങ്കിയും പ്രയോഗിച്ചു. എന്തിനു വേണ്ടി? എന്തുകൊണ്ട്? എന്തായിരുന്നു അതിനുള്ള കാരണം? കർഷകരുടെ നിശ്ചയദാർഢ്യം കാരണമാണ് അവർ ഈ തടസ്സങ്ങളെല്ലാം മറികടന്നത്”, പഞ്ചാബിലെ ലുധിയാനാ ജില്ലയിൽ നിന്നുള്ള ബ്രിഗേഡിയർ എസ്. എസ്. ഗിൽ (റിട്ടയേർഡ്) എന്നോടു പറയുന്നു.

— സ്രോതസ്സ് ruralindiaonline.org | Feb. 22, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

#FarmersProtest

ഒരു അഭിപ്രായം ഇടൂ