ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ മനുഷ്യരെ കൊല്ലുകയാണ്

കോവിഡിനെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കുന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ പ്രസിഡന്റ് ബൈഡനോട് ചോദിച്ചു. ബൈഡന്‍ മറുപടി പറഞ്ഞു, “They’re killing people. നോക്കൂ, ഏക മഹാമാരി സംഭവിക്കുന്നത് വാക്സിനെടുക്കാത്തവരിലാണ്. അവര്‍ ആളുകളെ കൊല്ലുകയാണ്.” ഫെഡറല്‍ സര്‍ക്കാര്‍ വാക്സിനേഷന്‍ രാജ്യം മൊത്തം വ്യാപിപ്പിക്കുന്നതിനിടക്ക് ഈ ആഴ്ച വൈറ്റ് ഹൌസ് അവരുടെ ശ്രദ്ധ കോവിഡ്-19 വ്യാജവാര്‍ത്തകളുടെ വ്യാപനം അനുവദിക്കുന്ന സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിലേക്ക് തിരിച്ചിരിക്കുകയാണ്. വ്യാജവാര്‍ത്തകള്‍ പൊതുജനാരോഗ്യത്തിന് “അടിയന്തിരമായ ഭീഷണി” ആണ് എന്ന് Surgeon General Vivek Murthy കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിക്കുന്ന 65% വാക്സിന്‍ വിരുദ്ധ വ്യാജ വാര്‍ത്തകളും നിര്‍മ്മിക്കുന്നത് 12 ആളുകളാണ്. മറ്റ് ചില പ്ലാറ്റ്ഫോമുകള്‍, അതില്‍ ഫേസ്‌ബുക്കിന്റെ തന്നെ പ്ലാറ്റ്ഫോമും ഉണ്ട്, അവരെ നിരോധിച്ചിട്ടും അവരെല്ലാം ഫേസ്‌ബുക്കില്‍ സജീവമാണ്. Center for Countering Digital Hate എന്ന സംഘമാണ് ഈ വിവരം കണ്ടെത്തിയത്.

— സ്രോതസ്സ് rollingstone.com | Jul 16, 2021

[സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കരുത്. വ്യാജവാര്‍ത്തയെ തടയാന്‍ അതാണ് വഴി. അവരുടെ ചങ്ങല പൊട്ടിക്കുക. അവ സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളാണ്. ആ തെമ്മാടികള്‍ക്ക് ന്യായീകരണമുണ്ടാക്കാനായി മാന്യരായ നിങ്ങളുടെ ജീവിതം ഉപയോഗിക്കരുത്.]

സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ