കോവിഡ് വാക്സിന്‍ സാങ്കേതികവിദ്യ ആഫ്രിക്കയുമായി ഫൈസര്‍ കൈമാറണം

Pfizer-BioNTech COVID-19 വാക്സിന്‍ അമേരിക്കയിലെ 16 ന് മേലെയുള്ള എല്ലാവര്‍ക്കും കൊടുക്കുന്നത് Food and Drug Administration അംഗീകരിച്ചു. FDA അംഗീരിക്കുന്ന ആദ്യത്തെ കോവിഡ് വാക്സിനാണത്. ആഫ്രിക്കയിലെ നിര്‍മ്മാതാക്കള്‍ക്ക് ഈ വാക്സിന്റെ സാങ്കേതികവിദ്യ കൈമാറണമെന്ന് Pfizer നോടും BioNTech നോടും Doctors Without Borders ആവശ്യപ്പെട്ടു. ആഫ്രിക്കയില്‍ 2% ല്‍ താഴെ ആളുകള്‍ക്കേ വാക്സിന്‍ കൊടുത്തിട്ടുള്ളു. വാക്സിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കണമെന്ന് അമേരിക്ക കമ്പനികളോട് ആവശ്യപ്പടണമെന്ന് ആരോഗ്യ മനുഷ്യ സ്നേഹ സംഘങ്ങള്‍ ആവശ്യപ്പെടുന്നു. വലിയൊരു ഭാഗം പൊതുജനത്തിന്റെ പണം ഉപയോഗിച്ചാണ് ഈ മരുന്നുകള്‍ വികസിപ്പിച്ചത്.

വാക്സിന്റെ ആഗോള വില്‍പ്പന ഈ വര്‍ഷം $2600 കോടി ഡോളര്‍ എത്തുമെന്ന് Pfizer പറയുന്നു. ഇപ്പോഴത്തെ നിര്‍മ്മാണ സംവിധാനം ഉപയോഗിച്ച് 10 കോടി ഡോസ് നിര്‍മ്മിക്കാന്‍ വെറും $12.7 കോടി ഡോളറേ വേണ്ടി വരൂ എന്ന് ഒരു പഠനത്തില്‍ പറയുന്നു. Pfizer സാങ്കേതികവിദ്യ പങ്കുവെച്ചാല്‍ Egypt, Morocco, South Africa, Tunisia ഉള്‍പ്പടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഇപ്പോഴത്തെ സംവിധാനം ഉപയോഗിച്ച് പ്രതിവര്‍ഷം 10 കോടി ഡോസ് നിര്‍മ്മിക്കാനാകും എന്ന് Doctors Without Borders പറയുന്നു.

— സ്രോതസ്സ് democracynow.org | Aug 24, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ