2019-20 കാലത്ത് BJPക്ക് മൊത്തം ഇലക്ട്രല്‍ ബോണ്ടിന്റെ 76% ഉം കോണ്‍ഗ്രസിന് 9% ഉം കിട്ടി

2019-20 ല്‍ വിറ്റഴിക്കപ്പെട്ട ഇലക്ട്രല്‍ ബോണ്ടിന്റെ നാലില്‍ മൂന്ന് ഭാഗവും (76%) ഭാരതീയ ജനതാ പാര്‍ട്ടി (BJP)ക്ക് കിട്ടി. മൊത്തം ബോണ്ടുകളുടെ 9% കോണ്‍ഗ്രസിന് കിട്ടി. 2019-20 കാലത്ത് Rs 3,355 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ടുകളാണ് വിറ്റത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന കൊടുക്കാനുള്ള ഒരു സാമ്പത്തിക ഉപകരണമാണ് ഇലക്ട്രല്‍ ബോണ്ട്. promissory note പോലെയൊന്നാണത്. ഏത് ഇന്‍ഡ്യക്കാരനും, ഇന്‍ഡ്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികള്‍ക്കും State Bank of India യുടെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍ നിന്ന് അത് വാങ്ങാം. പൌരന്‍മാര്‍ക്കോ കോര്‍പ്പറേറ്റുകള്‍ക്ക് അത് പിന്നീട് തങ്ങള്‍ക്കിഷ്ടപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രഹസ്യമായി സംഭാവന ചെയ്യാം.

Rs 3,355 കോടി രൂപയുടെ വിലവരുന്ന മൊത്തം ഇലക്ട്രല്‍ ബോണ്ടുകളില്‍ BJPക്ക് Rs 2,555 കോടി രൂപ 2019-20 ല്‍ കിട്ടി. കഴിഞ്ഞ വര്‍ഷം കിട്ടിയ Rs 1,450 കോടി രൂപയേക്കാള്‍ 75% വര്‍ദ്ധനവാണിത്. കോണ്‍ഗ്രസിന് Rs 318 കോടി രൂപ 2019-20 കാലത്ത് കിട്ടി. മുമ്പത്തെ വര്‍ഷത്തേക്കാള്‍ 17% കുറവാണിത്. അന്ന് അവര്‍ക്ക് Rs 383 കോടി രൂപ കിട്ടിയിരുന്നു.

2020 മാര്‍ച്ചില്‍ ബോണ്ട് തുടങ്ങിയ കാലം മുതല്‍ ഇതുവരെ കാവി പാര്‍ട്ടിക്ക് മാത്രം 68% ഇലക്ട്രല്‍ ബോണ്ട് കിട്ടി. സുതാര്യത പ്രവര്‍ത്തകരും മറ്റ് സാമൂഹ്യ പ്രവര്‍ത്തകരും ഈ രഹസ്യ ബോണ്ടുകളെ “അഴിമതിയുടെ നിയമവല്‍ക്കരണം” എന്ന് വിശേഷിപ്പിക്കുന്നു.

— സ്രോതസ്സ് thewire.in | Aug. 21, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ