വസ്ത്രമുണക്കികള്‍ വായുവിലെ അതിസൂഷ്മ നാരുകളുടെ ശ്രദ്ധിക്കപെടാത്ത സ്രോതസ്സാണ്

തുണി കഴുകുന്നത് മലിനജലത്തിലേക്ക് സൂഷ്മ നാരുകള്‍ പുറത്തുവിടുന്നു എന്ന് നമുക്കറിയാമെങ്കിലും വസ്ത്രമുണക്കിക്ക് എത്രമാത്രം പാരിസ്ഥിതിക ആഘാതമുണ്ടെന്ന് വ്യക്തമായിരുന്നില്ല. ഒറ്റ ഒരു dryer പ്രതിവര്‍ഷം 12 കോടി സൂഷ്മനാരുകള്‍ പുറത്തുവിടുന്നു. അത് തുണിഅലക്കുയന്ത്രത്തേക്കാള്‍ കൂടുതലാണ് എന്ന് ഇപ്പോള്‍ ACS ന്റെ Environmental Science & Technology Letters റിപ്പോര്‍ട്ട് ചെയ്യുന്നു.

പരുത്തി പോലുള്ള പ്രകൃതിദത്തമായ തുണികളില്‍ നിന്നും, സൂഷ്മപ്ലാസ്റ്റിക്കുകളായി കണക്കക്കപ്പെടുന്ന പോളിയെസ്റ്റര്‍ പോലുള്ള കൃത്രിമമായ തുണികളില്‍ നിന്നും സൂഷ്മനാരുകള്‍ വരുന്നു. സൂഷ്മനാരുകളെ പ്രകൃതിയിലേക്ക് പുറത്തുവിടുന്നത് ഒരു പ്രശ്നമാണ്. കാരണം അവ മലിനീകാരികളെ ദീര്‍ഘദൂരത്തേക്ക് കടത്തിക്കൊണ്ട് പോകും. ശ്വസിച്ചാല്‍ നാരുകള്‍ തന്നെ ശല്യമുണ്ടാക്കുന്നതാണ്. തുണിഅലക്കുമ്പോള്‍ മലിനജലത്തോടൊപ്പം വരുന്ന സൂഷ്മനാരുകള്‍ വരുന്നുണ്ടെന്ന് മുമ്പത്തെ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ആ ജലത്തെ ശുദ്ധീകരിച്ച് നദികളിലേക്കും അരുവികളിലേക്കും വിടാന്‍ കഴിയും. എന്നാല്‍ dryers ല്‍ നിന്ന് പുറത്തേക്ക് വരുന്ന വായുവിന്റെ കാര്യം ആരും ഇതുവരെ പരിഗണിച്ചിരുന്നില്ല. പ്രകൃതിയെ മലിനമാക്കുന്ന സൂഷ്മനാരുകളുടേയും സൂഷ്മപ്ലാസ്റ്റിക്കുകളുടേയും വായുവിലെ ഒരു പ്രധാന സ്രോതസ്സാണ് അവ.

— സ്രോതസ്സ് American Chemical Society | Jan 12, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ