ഒരു ദളിതൻ കോടതിയെ സമീപിക്കുമ്പോൾ

ഭൻവാരി ദേവിയുടെ 13 വയസ്സുകാരിയായ മകളെ ബജ്ര പാടത്തുവെച്ച് ഉയർന്ന ജാതിക്കാരനായ ഒരു യുവാവ് ബലാത്‌സംഗം ചെയ്തപ്പോൾ, ആ പെൺകുട്ടി കയ്യിലൊരു ലാത്തിയുമെടുത്ത് സ്വയം അക്രമിക്ക് പുറകെ പായുകയാണുണ്ടായത്. അവർക്ക് പോലീസിലോ കോടതി സംവിധാനത്തിലോ വിശ്വാസമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഏതുവിധേനയും നീതി നേടിയെടുക്കാനുള്ള അവരുടെ എല്ലാ ശ്രമങ്ങളും രാംപുരയിലെ ഉയർന്ന ജാതിക്കാരായ ആഹിറുകൾ പരാജയപ്പെടുത്തുകയും ചെയ്തു. “നീതി നടപ്പാക്കുമെന്ന് ഗ്രാമത്തിലെ ജാതി പഞ്ചായത്ത് എനിക്ക് വാക്കുതന്നിരുന്നതാണ്.”, അവർ പറയുന്നു. “എന്നാൽ എന്നെയും കുടുംബത്തെയും റാംപൂരിൽനിന്ന് പുറത്താക്കുകയാണ് അവർ ചെയ്തത്.” ആ ബലാത്‌സംഗം നടന്ന് ഒരു ദശാബ്ദത്തോളം പിന്നിടുമ്പോഴും, അജ്മീർ ജില്ലയിലുള്ള ഈ ഗ്രാമത്തിലെ ഒരാൾപോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.

എന്നാൽ രാജസ്ഥാനിൽ ഇത് പുതിയ കാര്യമൊന്നുമല്ല. ഇവിടത്തെ ശരാശരി കണക്കെടുത്താൽ , ഓരോ 60 മണിക്കൂറിലും ഒരു ദളിത് സ്ത്രീ പീഡിപ്പിക്കപ്പെടുന്നുണ്ട് .

ദേശീയപട്ടികജാതി, പട്ടികവർഗ കമ്മീഷന്റെ റിപ്പോർട്ടുകളിൽനിന്നുള്ള കണക്കനുസരിച്ച്, 1991-നും 1996-നും ഇടയിൽ, പട്ടികജാതി സ്ത്രീകൾക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് 900 പോലീസ് കേസുകളാണ്

— സ്രോതസ്സ് ruralindiaonline.org | P. Sainath | Jul 22, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ