രണ്ടാമതും വിത്തിറക്കുന്നത്, അടിസ്ഥാനപരമായ ഉത്പാദനച്ചിലവിനെ ഇരട്ടിപ്പിക്കുന്നു. എന്നാലും നല്ല വിളവുണ്ടായാൽ മെച്ചം കിട്ടുമെന്ന പ്രതീക്ഷ നശിക്കുന്നില്ല. മിക്കപ്പോഴും അങ്ങിനെ സംഭവിക്കുന്നില്ല. ഒരുതവണ സീസൺ മോശമായാൽ, 50,000-മോ 70,000-മോ ഒക്കെയായിരിക്കും നഷ്ടം”, വിജയ് സൂചിപ്പിച്ചു. കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന താപനിലയും ഇടിവും ജലസേചനം ചെയ്ത ഭൂമിയിൽനിന്നുള്ള വരുമാനത്തിൽ 15 മുതൽ 18 ശതമാനംവരെ കുറവുണ്ടാക്കുമെന്ന് 2017-18-ലെ ഒ.ഇ.സി.ഡിയുടെ സാമ്പത്തിക സർവേ ചൂണ്ടിക്കാണിക്കുന്നു. ജലസേചനം ചെയ്യാത്ത നിലങ്ങളിലെ നഷ്ടം 25 ശതമാനംവരെ ആവാമെന്നും സർവേ മുന്നറിയിപ്പ് നൽകുന്നുണ്ട്.
എപ്പോഴും സമ്മർദ്ദത്തിൽ ജീവിക്കേണ്ടിവരികയും നഷ്ടങ്ങൾ സഹിക്കേണ്ടിവരികയും ചെയ്യുന്നത്, ഈ മേഖലയിലെ കൃഷിക്കാരുടെയിടയിൽ മാനസികാരോഗ്യ പ്രതിസന്ധി വർദ്ധിപ്പിക്കുന്നുണ്ട്. അല്ലെങ്കിലേ, ഭീതിജനകമായ കർഷക ആത്മഹത്യകൾക്കും, രൂക്ഷമായ കാർഷികപ്രതിസന്ധിക്കും പേരുകേട്ടതാണ് അല്ലെങ്കിൽത്തന്നെ ഈ പ്രദേശം.
2021-ൽ ഇന്ത്യയിൽ 11,000-ത്തിനടുത്ത് കർഷകർ സ്വന്തം ജീവനെടുത്തു. അതിൽ 13 ശതമാനവും മഹാരാഷ്ട്രയിലായിരുന്നു എന്ന് ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്ന ആളുകളിൽ ഭൂരിഭാഗവും ഈ സംസ്ഥാനത്തുനിന്നാണ്.
— സ്രോതസ്സ് ruralindiaonline.org | Parth M.N., രാജീവ് ചേലനാട്ട് | Mar 24, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.