ബ്രിട്ടീഷ് പാര്‍ളമെന്റ് അംഗമായിരുന്ന ജോ കോക്സിനെ വെടിവെച്ചു കൊന്നു

തന്റെ നിയോജകമണ്ഡലത്തിലെ ഒരു യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയ ബ്രിട്ടീഷ് പാര്‍ളമെന്റ് അംഗമായിരുന്ന ജോ കോക്സിനെ(Jo Cox) വെടിവെച്ചു കൊന്നു. രണ്ടു കുട്ടികളുടെ അമ്മയായ 41-വയസുകാരി മുമ്പ് Oxfam ല്‍ ജോലിചെയ്തിരുന്നു. പിന്നീട് ലേബര്‍ പാര്‍ട്ടി MP യായി കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടു. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ പിന്‍തുണച്ചിരുന്ന അവര്‍ Labour Friends of Palestine ന്റെ അംഗവുമായിരുന്നു.

കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ ആദ്യമായി കൊല്ലപ്പെടുന്ന ബ്രിട്ടീഷ് പാര്‍ളമെന്റ് അംഗമാണ് Jo Cox. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നില്‍ക്കണോ വേണ്ടയോ എന്നതിന്റെ ജനഹിതപരിശോധനയായ Brexit ന് ഒരാഴ്ചക്ക് മുമ്പാണ് അവരെ കൊന്നത്. ബ്രിട്ടണ്‍ EUയില്‍ തന്നെ നില്‍ക്കണമെന്നായിരുന്നു Jo Cox ന്റെ അഭിപ്രായം. Britain First എന്ന തീവൃ വലതുപക്ഷ, അഭയാര്‍ത്ഥി വിരുദ്ധ, രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമായിരുന്നു കൊലയാളിയായ Thomas Mair. അവരെ കൊല്ലുന്ന സമയത്ത് അയാള്‍ “Britain First” വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. neo-Nazi National Alliance ന്റെ അനുയായിയാരുന്നു Mair.

— സ്രോതസ്സ് democracynow.org

ഒരു അഭിപ്രായം ഇടൂ