ജനിതകമാറ്റം വരുത്തിയ കടുകിന്റെ തടസ്സം നീക്കല്‍ പിഴവുകളോടു കൂടിയതാണ്

ജനിതകമാറ്റം വരുത്തിയ കടുക് വാണിജ്യപരമായി കൃഷിചെയ്യാന്‍ അനുമതി കൊടുക്കാന്‍ കേന്ദ്രം പരിഗണിക്കുമ്പോള്‍ ഒരു കൂട്ടം ജീവശാസ്ത്രജ്ഞരും സാമൂഹ്യപ്രവര്‍ത്തകരും അത്തരത്തിലുള്ള നീക്കം മോശമായ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മുന്നറീപ്പ് നല്‍കുന്നു.

ജനിതകമാറ്റം വരുത്തിയ കടുക് തദ്ദേശീയമായ കടുക് വിത്തിന്റെ വൈവിദ്ധ്യം ഇല്ലാതാക്കും എന്ന് Alliance for Sustainable & Holistic Agriculture (ASHA) ന്റെ കണ്‍വീനര്‍ ആയ Kavitha Kuruganti പറഞ്ഞു.

“ജനിതകമാറ്റം വരുത്തിയ കടുകിന് വേണ്ടിയുള്ള ആവശ്യം വരുന്നത് വാണിജ്യ ആഹാര വ്യവസായത്തില്‍ നിന്നാണ്. സാധാരണ ഇന്‍ഡ്യക്കാരുടെ അടുക്കളക്ക് അതിന്റെ ആവശ്യമില്ല. ഇന്‍ഡ്യക്ക് ആവശ്യമായ അത്രയും കടുക് നാം ഉത്പാദിപ്പിക്കുന്നുണ്ട്. ജനിതകമാറ്റം വരുത്തിയ കടുക് എണ്ണ ഇറക്കുമതി കുറക്കും എന്ന വാദം അടിസ്ഥാനമില്ലാത്തതാണ്,” എന്ന് Anna University യുടെ പാനലിനോട് അവര്‍ പറയുന്നു.

കളകളെ നശിപ്പിക്കാനായി അടിക്കുന്ന കളനാശിനികള്‍ ക്യാന്‍സര്‍കാരികളാണ്. കൃഷിക്കാരുടെ ആരോഗ്യവും സുരക്ഷിതത്വവും അവ അപകടത്തിലാക്കും എന്ന് മണ്ണ് ജീവശാസ്ത്രജ്ഞനായ Dr. Sultan Ahmed Ismail പറഞ്ഞു.

— സ്രോതസ്സ് thehindu.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ