ബ്രിട്ടണിലെ ആയിരക്കണക്കിന് കുടുംബങ്ങൾ തീവൃമായി സാമൂഹ്യ ദുരിതം അനുഭവിക്കുകയാണ്. അവരുടെ ജീവിതം താഴ്ന വരുമാനത്താലും, കടത്തിനാലും, വീടില്ലായ്മയാലും നശിക്കുന്നു. കഴിഞ്ഞ ആഴ്ച MPമാരുടെ Public Accounts Committee ക്ക് വീടില്ലായ്മ ഒരു “ദേശീയ പ്രശ്നമായി” പ്രഖ്യാപിക്കാൻ നിർബന്ധിതരായി. ഇംഗ്ലണ്ടിൽ മാത്രം 9,000 പേർ തെരിവിലുറങ്ങുന്നവരും 78,000 കുടുംബങ്ങൾ താൽക്കാലിക താമസസ്ഥലങ്ങളിൽ കഴിയുന്നവരുമാണെന്ന് പ്രാദേശിക സർക്കാരും Social Care Ombudsman നും കൊടുത്ത ഒരു റിപ്പോർട്ടിനെ ഉദ്ധരിച്ച് അവർ പറഞ്ഞു. അതിൽ 120,000 കുട്ടികളും ഉൾപ്പെടുന്നു. വടക അമിതമായി വർദ്ധിക്കുന്നതാണ് മിക്ക കുടുംബങ്ങളേയും താമസസ്ഥലമില്ലാത്തവരാക്കി മാറ്റിയത്.
ബ്രിട്ടണിൽ ഇന്ന് 1.4 കോടിയാൾക്കാർ ദാരിദ്ര്യത്തിൽ കഴിയുന്നു—ജനസംഖ്യയിലെ അഞ്ചിലൊരാൾ വീതം. അതിൽ 80 ലക്ഷം പേർ ജോലിചെയ്യുന്ന മുതിർന്നവരും 40 ലക്ഷം കുട്ടികളും 19 ലക്ഷം പെൻഷൻകാരും ആണ്. അവരുടെ സംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
— സ്രോതസ്സ് wsws.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.