ഈസ്റ്ററിന് യാത്രപോയ നൂറുകണക്കിന് പാലസ്തീന്‍ ക്രിസ്ത്യാനികളെ ഇസ്രായേല്‍ തടഞ്ഞു

പാലസ്തീന്‍-ഇസ്രായേലില്‍ നിന്ന് പുറത്തേക്കുള്ള അവധി ദിന യാത്രക്ക് ഗാസയില്‍ നിന്നുള്ള ക്രിസ്ത്യാനികളുടെ പ്രായ പരിധി 55ഉം മൊത്തം ക്വാട്ട 200 ഉം ആയി ഇസ്രായേല്‍ സൈന്യം നിശ്ഛയിച്ചു. ഗാസയിലെ മൊത്തം 1,100 ക്രിസ്ത്യാനികളില്‍ വെറും 120 മാത്രമാണ് ഈ നിബന്ധന പ്രകാരം യോഗ്യതയുള്ളവരുടെ എണ്ണം. വിശുദ്ധ സ്ഥലങ്ങളോ പടിഞ്ഞാറെക്കരയിലേയും ഇസ്രായേലിലേയും ബന്ധുക്കളുടെ വീടുകളോ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്ന പാലസ്തീന്‍കാര്‍ക്ക് ഇനി അത് ചെയ്യാനാവില്ല.

ലോകം മൊത്തം ഏകദേശം നാല് ലക്ഷം പാലസ്തീന്‍ ക്രിസ്ത്യാനികളുണ്ട്. അവരില്‍ കൂടുതലും ഓടിപ്പോയതോ 1948 ലെ നക്ബ സമയത്ത് ഇസ്രായേല്‍ സൈന്യത്താല്‍ പുറത്താക്കപ്പെട്ടവരോ ആയ അഭയാര്‍ത്ഥികളാണ്. അവര്‍ ഇപ്പോള്‍ പാലസ്തീനിനും ഇസ്രായേലിനും പുറത്ത് കഴിയുന്നു. ഏകദേശം 1.23 ലക്ഷം പേര്‍ ഇസ്രായേല്‍ പൌരന്‍മാരാണ്. 50,000 പേര്‍ കൈയ്യേറിയ പാലസ്തീന്‍ പ്രദേശത്ത് ജീവിക്കുന്നു.

— സ്രോതസ്സ് 972mag.com | Apr 19, 2019

ഇസ്രായേല്‍ പൌരന്‍മാര്‍ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. പുതിയ നിയമ പ്രകാരം ഇസ്രായേല്‍ ജൂതന്‍മാരുടെ മാത്രം രാജ്യമാണ്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ