സിറിയയിലെ കുര്‍ദ് പട്ടാളക്കാര്‍ക്കെതിരായ ആക്രമണം തുര്‍ക്കി തുടങ്ങി

അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിനെത്തുടര്‍ന്ന് വടക്കന്‍ സിറിയയിലെ കുര്‍ദ് പട്ടാളക്കാര്‍ക്കെതിരായി ധാരാളം വ്യോമാക്രമണങ്ങളോടെ സൈനിക നടപടി തുര്‍ക്കി തുടങ്ങി. അമേരിക്കയുടെ നയത്തിലെ വ്യത്യാസമാണ് ട്രമ്പിന്റെ നീക്കത്തോടെ പുറത്ത് വന്നത്. അത് സിറിയയിലെ കുര്‍ദ് സൈനികരെ ഉപേക്ഷിക്കുന്ന ഒന്നാണ്. അവര്‍ മാത്രമായിരുന്നു സിറിയയിലെ അമേരിക്കയുടെ ഏക പങ്കാളി. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധത്തില്‍ അവര്‍ ദീര്‍ഘകാലമായി അമേരിക്കയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയായിരുന്നു. അമേരിക്കയുടെ നീക്കം സിറിയയിലെ കുര്‍ദുകളുമായുള്ള “വളരെ അപകടകരമായ കളികളാണ്” എന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്രോവ് ആരോപിച്ചു. അമേരിക്കയാണ് ആദ്യമായി സിറിയയിലെ കുര്‍ദുകളെ കുത്തിപ്പൊക്കി ഒരു “quasi state” വടക്കന്‍ സിറിയയില്‍ നിര്‍മ്മിച്ചത്. ഇപ്പോള്‍ അവര്‍ അതിന്റെ പിന്‍തുണ പിന്‍വലിക്കുകയും ചെയ്തു.

— സ്രോതസ്സ് truthdig.com | Oct 09, 2019

അമേരിക്ക എപ്പോഴും ഇങ്ങനെയാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ വിയറ്റ്നാം അമേരിക്കയുടെ പങ്കാളിയായിരുന്നു. പിന്നീട് അവര്‍ക്കെതിരെ യുദ്ധം ചെയ്തു. സദ്ദാമിന് അമേരിക്കയുടെ പിന്‍തുണയുണ്ടായിരുന്നു. അവിടെയും യുദ്ധം ചെയ്തു. താലിബാന് അമേരിക്ക പിന്‍തുണ കൊടുത്തു. അവരേടും യുദ്ധമാണ്. അമേരിക്ക ഒരു rouge state ആണ്. അവരെ ഒരിക്കലും വിശ്വസിക്കരുത്. (ജനം അല്ല.)

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ