ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസിനെ അട്ടിമറിയിലൂടെ പുറത്താക്കി

സൈന്യത്തിന്റേയും പോലീസിന്റേയും വലതുപക്ഷ പ്രക്ഷോഭകാരികളുടേയും ഭീഷണി കാണിച്ച് ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസിനെ നിര്‍ബന്ധിതമായി രാജിവെപ്പിച്ചു. അവര്‍ മൊറാലസിന്റെ പാര്‍ട്ടി അംഗങ്ങളുടെ വീടുകള്‍ കത്തിക്കുകയും പ്രസിഡന്റിന്റെ പിന്‍തുണക്കാരെ ആക്രമിക്കുകയും, ബൊളീവിയയുടെ മേയറെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. ലോകം മൊത്തമുള്ള രാഷ്ട്രീയ നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും മൊറാലസിനെ പുറത്താക്കിയതിനേയും രാജ്യത്തിന് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്ലാത്തതിനേയും അപലപിച്ചു. മുമ്പത്തെ വലതുപക്ഷ പ്രസിഡന്റ് Carlos Mesa ഉം പ്രതിപക്ഷ നേതാവായ Luis Fernando Camacho ന്റേയും ഉത്തരവോടുകൂടി നടക്കുന്ന അക്രമത്തില്‍ “കൂടുതല്‍ കുടുംബങ്ങള്‍ ആക്രമിക്കപ്പെടുന്നത് കാണാതിരിക്കാനാണ്” തങ്ങള്‍ രാജിവെക്കുന്നത് എന്ന് മൊറാലസും വൈസ് പ്രസിഡന്റ് Álvaro García Linera ഉം പറഞ്ഞു. മൊറാലസിന്റെ ഒക്റ്റോബറിലെ വിജയത്തെ അമേരിക്കയുടെ ആധിപത്യമുള്ള Organization of American States (OAS) ചോദ്യം ചെയ്യുകയും, തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു എന്ന് ആരോപിക്കുകയും ചെയ്ത അവസരത്തില്‍ മൊറാലസ് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആണ് രാജിവെച്ചത്.

— സ്രോതസ്സ് truthdig.com | Nov 11, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ