മോദി സര്‍ക്കാരിന്റെ സാര്‍വത്രിക നിരീക്ഷണ പദ്ധതി അന്തിമ ഘട്ടത്തില്‍

ഇന്ത്യയിലെ 120 കോടി പൗരന്മാരുടെ ജീവിതത്തിലെ സകല കാര്യങ്ങളും നിരീക്ഷിക്കുന്നതിനായി സ്വയം നവീകരിക്കുന്നതും നിരീക്ഷിക്കാന്‍ സാധിക്കുന്നതുമായ ഒരു വിവരാടിത്തറ (database) സൃഷ്ടിക്കുന്നതിനുള്ള അന്തിമഘട്ടത്തിലാണ് മോദി സര്‍ക്കാര്‍. ഇതുവരെ പുറത്തുവരാത്ത സര്‍ക്കാരിന്റെ രേഖകളില്‍നിന്നാണ് ഇക്കാര്യം അഴിമുഖത്തിന് ബോധ്യപ്പെട്ടത്.

സര്‍ക്കാര്‍ സേവനങ്ങളും അവകാശങ്ങളും യഥാര്‍ത്ഥ ഗുണഭോക്താക്കളിലാണ് എത്തുന്നത് എന്ന് ഉറപ്പാക്കിക്കൊണ്ട് ദരിദ്രര്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ദുരുപയോഗം തടയുന്നതിനായി 2011ലെ സാമൂഹ്യ, സാമ്പത്തിക, ജാതി സെന്‍സസ് (എസ്ഇസിസി) പുതുക്കുന്നതിനുള്ള നിരുപദ്രവകരമായ പദ്ധതിയാണ് അഞ്ച് വര്‍ഷമായി തയ്യാറാക്കി കൊണ്ടിരിക്കുന്ന നിര്‍ദ്ദിഷ്ട ദേശീയ സാമൂഹ്യ രജിസ്ട്രി (നാഷണല്‍ സോഷ്യല്‍ രജിസ്ട്രി) എന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇതുവരെ വിശദീകരിച്ചുകൊണ്ടിരുന്നത്. എസ്ഇസിസിയുടെ ഉത്തരവാദിത്വം കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിനാണെന്നതും എസ്ഇസിസി ഒരു സാധാരണ ഉദ്യോഗസ്ഥതല ദൗത്യം മാത്രമാണെന്ന ധാരണയ്ക്ക് കൂടുതല്‍ ബലം നല്‍കി.

— സ്രോതസ്സ് azhimukham.com | 17 Mar 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ