ഇസ്രായേലിനെ ബഹിഷ്കരിക്കാനുള്ള അവകാശത്തെ യൂറോപ്യന്‍ കോടതി അംഗീകരിച്ചു

വിമര്‍ശനങ്ങളെ നിശബ്ദമാക്കാനുള്ള ഇസ്രായേലിന്റെ ശ്രമത്തിന് ശക്തമായ അടി European Court of Human Rights കൊടുത്തു. ഫ്രാന്‍സിലെ 11 പാലസ്തീന്‍ അവകാശ പ്രവര്‍ത്തകരുടെ ക്രിമിനല്‍ കുറ്റം ചുമത്തലിനെ റദ്ദാക്കിയതാണ് സംഭവം. ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ ഈ സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരായ കുറ്റം ചുമത്തുന്ന നടപടി European Convention on Human Rights ഉറപ്പ് തരുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാണെന്ന് ഐകകണ്ഠേനെ കോടതി വിധിക്കുകയായിരുന്നു. ഓരോ പ്രവര്‍ത്തകനും $8,000 ഡോളര്‍ നഷ്ടപരിഹാരവും കോടതി ചിലവും കൊടുക്കാനായി ഫ്രഞ്ച് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. അന്തര്‍ദേശീയ നിയമങ്ങള്‍ ലംഘിക്കുകയും പാലസ്തീന്‍കാരോട് അക്രമം നടത്തുകയും ചെയ്യുന്നത് നിര്‍ത്താന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കുന്ന ബഹിഷ്കരിക്കുക, നിക്ഷേപം പിന്‍വലിക്കുക, ഉപരോധം നടത്തുക (BDS) പ്രസ്ഥാനത്തിന് ഉണര്‍വ്വ് നല്‍കുന്നതാണ് ഈ വിധി.

— സ്രോതസ്സ് electronicintifada.net | 11 Jun 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ