ഓപ്പിയോയിഡ് പകര്‍ച്ചവ്യാധിയില്‍ Johnson and Johnson ഉത്തരവാദികളാണെന്ന് കണ്ടെത്തി

സംസ്ഥാനത്തെ ഓപ്പിയോയിഡ് സാംക്രമികരോഗത്തിന് Johnson and Johnson ഉത്തരവാദിയാണ് എന്ന് നാഴികക്കല്ലായ ഒരു ഉത്തരവില്‍ ഒക്ലഹോമ ജഡ്ജി വിധിച്ചു. Purdue Pharma യേയും Teva Pharmaceuticals നേയും കേസില്‍ പറയുന്നുണ്ട്. അവര്‍ കഴിഞ്ഞ വര്‍ഷം $27 കോടി ഡോളറും $8.5 കോടി ഡോളറും വീതം കൊടുത്ത് കേസ് ഒത്തുതീര്‍പ്പാക്കി. അവശേഷിക്കുന്നത് Johnson and Johnson ഉം അവരുടെ മരുന്ന് ശാഖയായ Janssen ഉം ആണ്. “പൊതു ശല്യം” ഉണ്ടാക്കി എന്ന കുറ്റത്തെ അവര്‍ അഭിമുഖീകരിക്കണം. Johnson and Johnson ന് $57.1 കോടി ഡോളര്‍ പിഴ അടക്കേണ്ടി വരും. സഹ പ്രതികളേക്കാള്‍ കൂടുതലാണിത്. എന്നാല്‍ അത് പ്രശ്നത്തിന്റെ വിലയെ പരിഹരിക്കാനായി സംസ്ഥാനം ആദ്യം ആവശ്യപ്പെട്ട $1700 കോടി ഡോളര്‍ എന്നതിനേക്കാള്‍ കുറവാണ്. സംസ്ഥാനം ആരോപിക്കുന്നു. കമ്പനി നിശബ്ദമായി ഓപ്പിയോയിഡ് കമ്പോളത്തില്‍ വര്‍ഷങ്ങളായി ആധിപത്യം വഹിക്കുകയായിരുന്നു. ടാസ്മേനിയയില്‍ പോപ്പി വളര്‍ത്തി OxyContin നിര്‍മ്മാതാക്കളായ Purdue Pharma ഉള്‍പ്പടെയുള്ള പ്രമുഖ മരുന്ന് കമ്പനികള്‍ക്ക് മയക്കുമരുന്ന് വില്‍ക്കുകയായിരുന്നു. 2016ലെ വിചാരണ വേളയില്‍ പുറത്തുവന്ന രേഖകള്‍ അനുസരിച്ച്, Johnson and Johnson ശാഖയായ Noramco ആണ് oxycodone (OxyContin ലും Percocetലും കാണുന്നത്), hydrocodone (Vicodin ല്‍ കാണുന്നത്), codeine, morphine ഉള്‍പ്പടെയുള്ള ഓപ്പിയോയിഡുകളുടെ അമേരിക്കയിലെ ഏറ്റവും വലിയ ദാദാവ്.

— സ്രോതസ്സ് motherjones.com | Aug 26, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ