“വാങ്ങുന്തോറും ഞങ്ങൾ കടക്കാരാവുകയാണ്”. ഇത് പറയുന്നത് 40 വയസ്സുള്ള കുനാരി ശബരി എന്ന കർഷകസ്ത്രീ. സവോര ആദിവാസി സമൂഹക്കാർ താമസിക്കുന്ന ഖൈര എന്ന ഗ്രാമത്തിൽവെച്ചാണ് അവർ ഞങ്ങളോട് ഇത് പറഞ്ഞത്.
“കലപ്പയും ചാണകവുമുപയോഗിച്ചുള്ള കൃഷിയായിരുന്നു ഞങ്ങളുടേത്. ഇപ്പോൾ ആരും അത് ചെയ്യുന്നില്ല” അവർ പറഞ്ഞു. ഇപ്പോൾ എന്തിനും ഏതിനും അങ്ങാടിയിലേക്ക് പോകണം. വിത്തിനും, കീടനാശിനിക്കും, വളത്തിനും എല്ലാം. കഴിക്കുന്ന ഭക്ഷണം പോലും വാങ്ങേണ്ടിവരുന്നു. പണ്ട് ഇങ്ങനെയായിരുന്നില്ല”
പരുത്തിക്കൃഷിമൂലം ഒഡിഷയിലെ ഫലഭൂയിഷ്ഠവും പാരിസ്ഥിതികക്ഷമതയുമുള്ള വിശാലമായ ഭൂഭാഗങ്ങളിൽ പടർന്നുപിടിക്കുന്ന ആശ്രിതത്വത്തെയാണ് അവരുടെ വാക്കുകൾ പ്രതിഫലിപ്പിക്കുന്നത്. ആ പ്രദേശത്തിന് ഭക്ഷണത്തിലുണ്ടായിരുന്ന സ്വയം പര്യാപ്തതയേയും, അതിന്‍റെ സമ്പന്നമായ ജൈവവൈവിധ്യത്തെയും ബാധിക്കുന്നതാണ് അത്. ( ഒഡീഷയിൽ കാലാവസ്ഥാ പ്രതിസന്ധിയുടെ വിത്തുകൾ വിതയ്ക്കുന്നു എന്ന ലേഖനം നോക്കുക). ആന്ധ്രാപ്രദേശുമായി അതിർത്തി പങ്കിടുന്ന റായ്ഗഢിലെ ഗുണുപുർ ബ്ലോക്കിലേക്ക്, വടക്കു-കിഴക്ക് ഭാഗത്തുള്ള സമതലത്തിലൂടെ എത്തുമ്പോൾ ഇത് കൂടുതൽ പ്രത്യക്ഷമാവും. പരുത്തി ആദ്യമായെത്തിയത് ഈ ഭാഗങ്ങളിലാണ്.
“10-12 വർഷങ്ങൾക്കുമുൻപാണ് ഞങ്ങൾ പരുത്തിയിലേക്ക് തിരിഞ്ഞത്. ഇന്ന് ഞങ്ങൾ അതിനെ ആശ്രയിക്കുന്നത് മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനാലാണ്” ഗുണുപുർ ബ്ലോക്കിലുള്ള ഖൈര ഗ്രാമത്തിലെ
— സ്രോതസ്സ് ruralindiaonline.org | Aniket Aga, Chitrangada Choudhury(പരിഭാഷ: രാജീവ് ചേലനാട്ട്) | Aug. 16, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.