കാലാവസ്ഥ മാറ്റം സ്പീഷീസുകള്‍ക്കിടയിലെ വൈറസ് സഞ്ചാരത്തിന്റെ അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു

കുറഞ്ഞത് 10,000 വൈറസ് സ്പീഷീസുകള്‍ക്ക് മനുഷ്യരെ ബാധിക്കാനുള്ള ശേഷിയുണ്ട്. എന്നാല്‍ ഇപ്പള്‍ ബഹുഭൂരിപക്ഷവും നിശബ്ദമായി വന്യമൃഗങ്ങളില്‍ ചംക്രമണം ചെയ്യുകയാണ്. കാലാവസ്ഥയുടേയും ഭൂ വിനിയോഗത്തിന്റേയും മാറ്റം കാരണം മുമ്പ് ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന വന്യജീവി സ്പീഷീസുകള്‍ക്ക് വൈറസ് പങ്കുവെക്കാനുള്ള പുതിയ അവസരങ്ങള്‍ കിട്ടുന്നു. ചില സമയത്ത് അത് zoonotic തുളുമ്പലിന് സൌകര്യമൊരുക്കുന്നു. ആഗോള പരിസ്ഥിതി മാറ്റവും രോഗങ്ങളുടെ ആവിര്‍ഭാവവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണിത്. വവ്വാലാണ് novel viral sharing കൂടുതലും ചെയ്യുന്നത്. അവ പരിണാമപരമായ പാതകളില്‍ വൈറസ് പങ്കുവെക്കുന്നു. അത് ഭാവിയില്‍ മനുഷ്യരിലെത്തും. ഈ പാരിസ്ഥിതിക മാറ്റം ഇതിനകം തന്നെ നടക്കുന്നുണ്ടാകും. താപനില വര്‍ദ്ധനവ് 2 °C ല്‍ താഴെ നിര്‍ത്തിയാലും ഭാവിയിലെ വൈറസ് പങ്കുവെക്കലിനെ കുറക്കില്ല. വൈറസ് നിരീക്ഷണവും സ്പീഷീസുകളെ പിന്‍തുടരുന്ന ജൈവവൈവിദ്ധ്യ സര്‍വ്വേയിലെ കണ്ടെത്തലും ഒത്ത് ചേര്‍ത്ത് പഠിക്കേണ്ട അടിയന്തിര ആവശ്യകത അടിവരയിടുന്നതാണ് ഈ കണ്ടെത്തല്‍.

— സ്രോതസ്സ് nature.com | 28 Apr 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ