ജൂലിയന്‍ അസാഞ്ജിനെ സന്ദര്‍ശിച്ചവരെ ചാരപ്പണിചെയ്തതിന് CIAക്കെതിരെ കേസ്

ജൂലിയന്‍ അസാഞ്ജ് രാഷ്ട്രീയ അഭയം തേടി ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ച അമേരിക്കയിലെ വക്കീലന്‍മാരേയും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ ചാരപ്പണി നടത്തിയതിന് CIAയുടെ മുമ്പത്തെ ഡയറക്റ്ററായ Mike Pompeo ക്ക് എതിരെ അവര്‍ കേസ് കൊടുത്തു. ബ്രിട്ടണ്‍ അസാഞ്ജിനെ അമേരിക്കയിലെക്ക് നാടുകടത്താന്‍ തയ്യാറായി ഇരിക്കുന്ന സമയത്താണ് ഈ കേസ് കൊടുത്തത്. ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും അമേരിക്കയുടെ യുദ്ധക്കുറ്റങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ തുറന്ന് കൊടുത്തത് Espionage Act ലംഘിക്കുന്നതാണെന്നും അതിന് അദ്ദേഹത്തിന് അവിടെ 175 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അസാഞ്ജ് 7 വര്‍ഷം എംബസിയില്‍ കഴിഞ്ഞു. രാഷ്ട്രീയ അഭയാര്‍ത്ഥിത്വം ഇക്വഡോര്‍ നീക്കം ചെയ്തതിന് ശേഷം 2019 ല്‍ ബ്രിട്ടണിലെ പോലീസ് അദ്ദേഹത്തെ അവിടെ നിന്ന് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.

— സ്രോതസ്സ് democracynow.org | Aug 16, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ