ജര്‍മ്മനിയിലെ ദാരിദ്ര്യം റിക്കോഡ് ഭേദിച്ചു

സാമൂഹ്യ ക്ഷേമ സംഘടനയായ Paritätische Wohlfahrtsverband കഴിഞ്ഞ ദിവസം ജര്‍മ്മനിയിലെ ദാരിദ്ര്യത്തെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടു. 2015 ല്‍ ആയിരുന്നു മുമ്പ് അവിടെ ഏറ്റവും കൂടുതല്‍ ദാരിദ്ര്യം കണ്ടത്. അന്ന് 1.29 കോടി ആളുകളായിരുന്നു ദാരിദ്ര്യത്തില്‍, 15.7%. എന്നാല്‍ ബര്‍ലിനില്‍ കഴിഞ്ഞ വര്‍ഷമായപ്പോള്‍ 20% വും ഈ വര്‍ഷം 22.4% ഉം ആയി. ഏറ്റവും അധികം ദാരിദ്ര്യം രേഖപ്പെടുത്തിയത് Bremen ല്‍ ആണ്, 24.8%. അവിടെ നാലിലൊന്ന് പേര്‍ ദരിദ്രരാണ്. 16 സംസ്ഥാനങ്ങളില്‍ 11 ലും ദാരിദ്ര്യം വര്‍ദ്ധിച്ചു. കിഴക്കന്‍ ജര്‍മ്മനിയിലെ എല്ലാ സംസ്ഥാനങ്ങളിലും ദാരിദ്ര്യ നിരക്ക് 20% ന് മുകളിലോ താഴെയോ ആയി നില്‍ക്കുന്നു.

— സ്രോതസ്സ് wsws.org

ഒരു അഭിപ്രായം ഇടൂ