ഗായകനായ വിക്റ്റര്‍ ആരയെ കൊന്ന പട്ടാള ഉദ്യോഗസ്ഥര്‍ക്ക് 15 വര്‍ഷത്തെ ജയില്‍ ശിക്ഷ

അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ഏകാധിപതി അഗസ്റ്റോ പിനോഷെ വിക്റ്റര്‍ ആരയെ അറസ്റ്റ് ചെയ്യുകയും, പീഡിപ്പിക്കുകയും, 44 പ്രാവശ്യം വെടിവെച്ച് കൊല്ലുകയും ചെയ്തു. ആയിരക്കണക്കിന് ഇടതുപക്ഷ അക്കാഡമിക്കുകയും സാമൂഹ്യപ്രവര്‍ത്തകരേയും സാന്റിയാഗോയിലെ ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ നിരത്തി നിര്‍ത്തി വെടിവെച്ച് കൊല്ലുകയായിരുന്നു. ഇപ്പോള്‍ ഈ സ്റ്റേഡിയത്തെ വിക്റ്റര്‍ ആര സ്റ്റേഡിയം എന്ന് വിളിക്കുന്നു.

— സ്രോതസ്സ് democracynow.org

പ്രസിദ്ധ നാടോടി ഗായകനായ വിക്റ്റര്‍ ആരയുടെ (Víctor Jara)കൊലപാതകത്തിന്റെ പേരില്‍ ചിലിയിലെ വിരമിച്ച 8 സൈനിക ഉദ്യോഗസ്ഥരെ 15 വര്‍ഷത്ത ജയില്‍ ശിക്ഷക്ക് വിധിച്ചു. ഏകാധിപതി അഗസ്റ്റോ പിനോഷെയെ അധികാരത്തില്‍ എത്തിച്ച 1973 ലെ പട്ടാള അട്ടിമറിയുടെ സമയത്താണ് ഈ കൊലപാതകം നടന്നത്. 9 ആമത്തെ കുറ്റാരോപിതനെ കൊലപാതകം മൂടിവെച്ചതിന് 5 വര്‍ഷത്തെ ജയില്‍ ശിക്ഷയും കൊടുത്തു. 40 വയസുണ്ടായിരുന്ന വിക്റ്റര്‍ ആര പ്രസിദ്ധനായ പാട്ടുകാരനും, നാടക സംവിധായകനും, സര്‍വ്വകലാശാലാ പ്രൊഫസറും, സാല്‍വഡോര്‍ അലന്റെയുടെ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ പിന്‍തുണക്കുന്നയാളുമായിരുന്നു. പട്ടാള അട്ടിമറിയില്‍ അലന്റെയെ അധികാരത്തില്‍ നിന്ന് നീക്കി.

— സ്രോതസ്സ് theguardian.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ