അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ സിറിയയിലെ റാഖയില്‍ 1,600 സാധാരണക്കാരെ കൊന്നു

2017 ല്‍ സിറിയയിലെ റാഖയില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ നടത്തിയ, “ചരിത്രത്തിലെ ഏറ്റവും സൂഷ്മതയുള്ള വ്യോമാക്രമണം” എന്ന് ഒരു സൈനിക ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ട ബോംബാക്രമണത്തില്‍ 1,600 ന് നിരപരാധികളായ സാധാരണക്കാര്‍ മരിച്ചു എന്ന് ഒരു പുതിയ പഠനം വ്യക്തമാക്കി. ആ ആക്രമണം നഗരത്തെ നിലംപരിശാക്കി. അന്വേഷണാത്മക വാര്‍ത്താ സംഘടനയായ Airwars ഉം മനുഷ്യാവകാശ സംഘടനയായ Amnesty International-USA ആണ് ഈ പഠനം നടത്തിയത്. ആ ആക്രമണത്തില്‍ അമേരിക്കന്‍ സൈന്യം 30,000 റൌണ്ട് artillery ആ നഗരത്തില്‍ വര്‍ഷിച്ചു. ബ്രിട്ടണും ഫ്രാന്‍സും ആയിരക്കണക്കിന് വ്യോമാക്രമണം നടത്തി. അമേരിക്കയുടെ ആക്രമണത്തിന്റെ തോത് നാല് മാസത്തേക്ക് ആറ് മിനിട്ടില്‍ ഒരു ആക്രമണം എന്നതായിരുന്നു.

— സ്രോതസ്സ് commondreams.org | Apr 25, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ