ഗാസ തീരത്തെ മീന്‍പിടുത്തം ഇസ്രായേല്‍ അധികാരികള്‍ നിരോധിച്ചു

സുരക്ഷാ കാരണത്തിന്റെ പേരില്‍ ഗാസ തീരത്തെ മീന്‍പിടുത്തം ഇസ്രായേല്‍ കൈയ്യേറ്റ സേന കഴിഞ്ഞ ദിവസം പൂര്‍ണ്ണമായും നിരോധിച്ചു. ഗാസയിലെ മല്‍സ്യബന്ധന പ്രദേശം പൂര്‍ണ്ണമായും അടച്ചുപൂട്ടാനായുള്ള സുരക്ഷാ അധികാരികളുടെ നിര്‍ദ്ദേശത്തെ ഇസ്രായേല്‍ പ്രതിരോധ മന്ത്രി Benny Gantz അംഗീകരിച്ചു എന്ന് Israeli Coordinator of Government Activities in the Territories (COGAT) പ്രസ്ഥാവനയില്‍ അറിയിച്ചു. ഗാസയില്‍ നിന്ന് Sderotയിലെ കൈയ്യേറ്റ പ്രദേശത്തേക്ക് റോക്കറ്റുകളും ബലൂണുകളും വിക്ഷേപിച്ചതിനാലാണ് ഇത്. ഇസ്രായേല്‍ ഗാസ അടക്കുന്നതും “മീന്‍പിടുത്തക്കാരെ ഉപദ്രവിക്കുന്നതും ഗാസയുടെ മല്‍സ്യബന്ധ രംഗത്തെ തകര്‍ക്കുകയാണ്” എന്ന് ഇസ്രായേലിലെ മനുഷ്യാവകാശ സംഘടനയായ B’Tselem അടുത്തകാലത്ത് അഭിപ്രായപ്പെട്ടിരുന്നു. 95% മുക്കുവരും ദാരിദ്ര്യ രേഖക്ക് താഴെയാണ് കഴിയുന്നത്.

— സ്രോതസ്സ് Jews For Justice For Palestinians | Aug 19, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ