ഫ്ലോറിഡയിലെ കോവിഡ്-19 വിവരങ്ങള്‍ പുറത്തുവിട്ട ഡാറ്റ ശാസ്ത്രജ്ഞയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി

ഫ്ലോറിഡയില്‍ സായുധ പോലീസ് Rebekah Jones ന്റെ വീട്ടില്‍ റെയ്ഡ് നടത്തി. ഫ്ലോറിഡയിലെ കൊറോണവൈറസ് ഡാറ്റ പോര്‍ട്ടലിന്റെ lead software developer ആയി പ്രവര്‍ത്തിച്ച ഡാറ്റാ ശാസ്ത്രജ്ഞയായിരുന്ന അവരെ മെയില്‍ നിര്‍ബന്ധിതമായി രാജിവെപ്പിച്ചിരുന്നു. ഫ്ലോറിഡയിലെ കോവിഡ്-19 വിവരങ്ങള്‍ സെന്‍സര്‍ ചെയ്യുന്നതിന് വിസമ്മതിച്ചതിനാണ് അവരെ രാജിവെപ്പിച്ചത്. പോലീസ് അവരുടെ കമ്പ്യൂട്ടറുകള്‍ പിടിച്ചെടുത്തു, കുട്ടികള്‍ക്ക് നേരെ തോക്ക് ചൂണ്ടി. ഫ്ലോറിഡയുടെ ഗവര്‍ണര്‍ Ron DeSantis തനിക്ക് നേരെ ഗസ്റ്റപ്പോകളെ അയച്ചു എന്നാണ് Rebekah Jones ആരോപിക്കുന്നത്. “ആത്മാര്‍ത്ഥതയോടെ സ്വന്തം തൊഴില്‍ ചെയ്യാന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് സംഭവിക്കുന്നത് ഇതാണ്. അധികാരത്തോടെ സത്യം തുറന്ന് പറയുന്നവര്‍ക്ക് സംഭവിക്കുന്നത് ഇതാണ്,” അവര്‍ എഴുതി. അടുത്തകാലത്ത് ഫ്ലോറിഡ ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ നടന്ന ഹാക്കിങ്ങുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത് എന്ന് പോലീസ് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി തനിക്ക് ആ സൈറ്റില്‍ പ്രവേശനമില്ല എന്നും Jones പറയുന്നു.

— സ്രോതസ്സ് democracynow.org | Dec 08, 2020

ഒരൊറ്റ വനിതാ പോലീസും ആ കൂട്ടത്തിലില്ല.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ