തങ്ങളുടെ ഭൂഅവകാശങ്ങൾക്കു വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന വനിതാ കർഷകരും കർഷക തൊഴിലാളികളും മുംബൈയിൽ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്നു. താങ്ങുവിലയിലും താഴെ കാര്‍ഷികോത്പന്നങ്ങള്‍ വില്‍ക്കുന്നത് തങ്ങള്‍ക്കു കൂടുതല്‍ നഷ്ടം വരുത്തിവയ്ക്കുമെന്ന് അവര്‍ ആകുലപ്പെടുന്നു.
ഇനിപ്പറയുന്ന മൂന്നു നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ കാര്‍ഷിക നിയമം; അവശ്യ സാധന ഭേദഗതി നിയമം, 2020 . 2020 ജൂൺ 5-നാണ് കാര്‍ഷിക നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാര്‍ഷികബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു.
മഥുരാബായ് തന്‍റെ ഗ്രാമത്തില്‍ ഏഴരയേക്കർ ഭൂമിയിൽ കൃഷി ചെയ്യുന്നു. അടുത്തകാലത്തു സ്വകാര്യ കച്ചവടക്കാരിൽനിന്നും ഉണ്ടായിട്ടുള്ള അനുഭവങ്ങളാണ് പുതിയ നിയമങ്ങൾക്കെതിരെ സമരം ചെയ്യണമെന്ന ഉറച്ച തീരുമാനത്തിലെത്താന്‍ അവരെ പ്രേരിപ്പിച്ചത്. ക്വിന്‍റലിന് 900 രൂപ എന്ന നിരക്കിലാണ് അവര്‍ കച്ചവടക്കാർക്കു ഗോതമ്പു വിറ്റത്. 2020-2021 -ലെ അംഗീകൃത എം.എസ്.പി.യായ 1925 രൂപയേക്കാൾ ഇതു വളരെക്കുവാണ്. “അതേ ഗോതമ്പ് മൂന്നിരട്ടി വിലയ്ക്ക് വിപണിയിൽ അവർ ഞങ്ങൾക്കു വിൽക്കുന്നു. ഞങ്ങളാണ് ഇത് വളർത്തിയെടുക്കുന്നത്. പക്ഷേ ഇപ്പോഴും ഞങ്ങളോട് കൂടുതൽ പണം ചോദിച്ചുകൊണ്ടിരിക്കുന്നു”, മഥുരാബായ് പറഞ്ഞു.
— സ്രോതസ്സ് ruralindiaonline.org | Feb. 1, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
#FarmersProtest