ബ്രസീലിലെ ആമസോൺ ജൈവദ്രവ്യത്തിൽ സംഭരിക്കപ്പെട്ടിട്ടുള്ള ലക്ഷം കോടിക്കണക്കിന് കാർബണിന് ഏറ്റവും വലിയ ഭീഷണിയായത് വനനശീകരണം ആണെന്ന് വളരെ കാലമായുള്ള അറിവാണ്. അത് വ്യക്തമായും എളുപ്പത്തിലും ഉപഗ്രഹ അളവെടുപ്പിലൂടെ അറിയാൻ കഴിയും. എന്നാൽ പാരിസ്ഥിതികവം മനുഷ്യന്റെ ഇടപെടലും കാരണമായ വന തരംതാഴലാണ് കാർബൺ നഷ്ടത്തിന്റെ വലിയ ഭാഗവും എന്ന് University of Oklahoma നടത്തിയ പഠനത്തിൽ കണ്ടെത്തി. 2010 – 2019 കാലത്തെ വനനശീകരണത്താലുണ്ടായ കാർബൺ നഷ്ടത്തിന്റെ മൂന്നിരട്ടി വനത്തിന്റെ ഗുണമേന്മയിലെ കുറവ് കാരണം ഉണ്ടായി.
വനനശീകരണം എന്നാൽ വനത്തിലെ മരങ്ങളുടെ മൊത്തത്തിലെ നീക്കം ചെയ്യലാണ്. അത് ചരിത്രപരമായി ഉപഗ്രഹങ്ങളുപയോഗിച്ച് നിരീക്ഷിക്കാവുന്നതാണ്. വന തരംതാഴൽ നിഗൂഢമായ പ്രക്രിയയാണ്. മുമ്പ് അത് അളക്കാനോ നിരീക്ഷിക്കാനോ കഴിയുമായിരുന്നുല്ല. എന്നാൽ അത് വ്യാപകമായിരുന്നു. വരൾച്ച, കൊടുംകാറ്റ്, വർദ്ധിച്ച താപനില തുടങ്ങിയ പാരിസ്ഥിതികമായ കാരണങ്ങളാലും ഉയർന്ന വിലയുള്ള മരങ്ങളുടെ നിയമവിരുദ്ധ മരംമുറി, ഉപയോഗത്തിനായി ആളുകൾ തീയിടുന്നത് പോലുള്ള മനുഷ്യരുടെ ഇടപെടൽ കാരണം കാടിന്റെ ഗുണമേന്മ നഷ്ടപ്പെടുന്നതിനെയാണ് തരംതാഴൽ എന്ന് വിളിക്കുന്നത്.
— സ്രോതസ്സ് news.mongabay.com | Graycen Wheeler | 9 Feb 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.