16 ആഴ്ചകള്‍ക്ക് ശേഷം കാലിഫോര്‍ണിയയിലെ വലിയ മീഥേന്‍ ചോര്‍ച്ച അവസാനം അടച്ചു

ലോസ് ആഞ്ജലസില്‍ നിന്ന് 48 കിലോമീറ്റര്‍ വടക്ക് കിഴക്ക് സ്ഥിതിചെയ്യുന്ന കാലിഫോര്‍ണിയയിലെ Aliso Canyon Storage Facility യില്‍ നിന്നുള്ള വലിയ മീഥേന്‍ ചോര്‍ച്ച താല്‍ക്കാലികമായി അടച്ചു. ചോര്‍ച്ച സ്ഥിരമായി അടക്കാനുള്ള ആദ്യ പടിയാണിത്. അന്തരീക്ഷത്തിലേക്ക് ഏറ്റവും കൂടുതല്‍ മീഥേന്‍ ചോര്‍ന്ന സംഭവമായിരുന്നു ഇത്. 2010 ലെ BP എണ്ണ ചോര്‍ച്ചക്ക് ശേഷമുള്ള ഏറ്റവും വലിയ പരിസ്ഥിതി ദുരന്തം എന്നാണ് ഈ ചോര്‍ച്ചയെ വിശേഷിപ്പിക്കുന്നത്. ചോര്‍ച്ച കാരണം 6,000 ല്‍ അധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മീഥേന്‍ അതി … Continue reading 16 ആഴ്ചകള്‍ക്ക് ശേഷം കാലിഫോര്‍ണിയയിലെ വലിയ മീഥേന്‍ ചോര്‍ച്ച അവസാനം അടച്ചു

കുട്ടികള്‍ ഫോസിലിന്ധനങ്ങള്‍ക്കെതിരെ

കാലാവസ്ഥാ ബോധമുള്ള 21 കുട്ടികളുടെ ഒരു കൂട്ടം അമേരിക്കന്‍ സര്‍ക്കാനെതിരെ ആഗോളതപനത്തിന്റെ പേരില്‍ കേസ് കൊടുക്കുന്നു. പ്രതി ഫോസിലിന്ധനങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് വഴി തങ്ങളുടെ ജീവനും, സ്വാതന്ത്ര്യത്തിനും, സമര്‍ത്ഥിക്കും നാശം സംഭവിക്കുന്നു എന്ന് ഈ ചെറു പരാതിക്കാര്‍ വാദിക്കുന്നു. Our Children’s Trust എന്ന പരിസ്ഥിതി സംഘടനയാണ് അവരെ പിന്‍തുണക്കുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും ഇവര്‍ ഇത്തരത്തിലുള്ള കേസുകള്‍ കൊടുത്തിട്ടുണ്ട്. ഈ കുട്ടികള്‍ക്ക് തങ്ങളുടെ കേസ് മുന്നോട്ട് കൊണ്ടുപോകാനുള്ള അവകാശമുണ്ടെന്ന് ഒരു ഫെഡറല്‍ ജഡ്ജി വിധിച്ചു. ഇത് … Continue reading കുട്ടികള്‍ ഫോസിലിന്ധനങ്ങള്‍ക്കെതിരെ

എല്ലാ പ്രധാന എണ്ണക്കമ്പനികള്‍ക്കും കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് 1970കളിലേ അറിയാമായിരുന്നു

കാലാവസ്ഥാ മാറ്റത്തില്‍ ഫോസില്‍ ഇന്ധനങ്ങളുടെ പങ്കിനെക്കുറിച്ച് അമേരിക്കയിലെ എല്ലാ പ്രധാന എണ്ണക്കമ്പനികള്‍ക്കും അന്തര്‍ദേശീയ ബഹുരാഷ്ട്ര എണ്ണക്കമ്പനികള്‍ക്കും 1970കളുടെ തുടക്കം മുതലേ അറിയമായിരുന്നു InsideClimate News എന്ന Pulitzer Prize അവാര്‍ഡ് ജേതാക്കളായ സംഘത്തിന്റെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. 1977 ഓടെ Exxon ശാസ്ത്രജ്ഞര്‍ക്ക് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു എന്നും ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് ആഗോളതപനത്തിന് കാരണമാകുകയും ആര്‍ക്ടിക് ഉരുകുമെന്നുമുള്ള ആ വിവരം ദശാബ്ദങ്ങളോളം അവര്‍ മറച്ച് വെച്ചു എന്നും InsideClimate News ഉം Los Angeles Times … Continue reading എല്ലാ പ്രധാന എണ്ണക്കമ്പനികള്‍ക്കും കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് 1970കളിലേ അറിയാമായിരുന്നു

ബംഗ്ലാദേശില്‍ 4 കല്‍ക്കരിനിലയ വിരുദ്ധ പ്രക്ഷോഭകരെ പോലീസ് കൊന്നു

തെക്ക് കിഴക്കന്‍ ബംഗ്ലാദേശില്‍ ലോകത്തെ ഏറ്റവും വലിയ കണ്ടല്‍കാടിനോട് ചേര്‍ന്ന് ചൈനയുടെ സഹായത്തോട് പണിയുന്ന രണ്ട് കല്‍ക്കരി വൈദ്യുതി നിലയങ്ങള്‍ക്കെതിരയുണ്ടായ വലിയ പ്രക്ഷോഭത്തിന് നേരെ പോലീസ് വെടിവെച്ചു. കുറഞ്ഞത് നാലുപേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവും.. മരണ സംഖ്യ അതിലും കൂടുതലാണെന്ന് അവിടെയുള്ള സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു. [ആളുകള്‍ തമാശക്കല്ല പ്രതിഷേധം പ്രകടിപ്പിക്കുന്നത്. ശരിക്കുള്ള കാരണങ്ങള്‍ അതിന്റെ പിറകിലുണ്ട്. അത് ആദ്യം കണ്ടുപിടിക്കുക. അല്ലാതെ അവരെ പ്രതിഷേധത്തിലേക്ക് തള്ളിവിടുകയല്ല സര്‍ക്കാരുകള്‍ ചെയ്യേണ്ടത്.]

115 വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങനെ സ്കോട്‌ലാന്റ് കല്‍ക്കരി വിമുക്തമായി

വൈദ്യുതിക്കായി സ്കോട്‌ലാന്റ് കല്‍ക്കരി കത്തിക്കാന്‍ തുടങ്ങിയിട്ട് 115 വര്‍ഷങ്ങളായി. എന്നാല്‍ അവസാനത്തെ കല്‍ക്കരി നിലയമായ Longannet വൈദ്യുതി നിലയം കഴിഞ്ഞ ദിവസം പ്രവര്‍ത്തനം നിര്‍ത്തിയതോടെ അവര്‍ കല്‍ക്കരി വൈദ്യുതിയോട് വിടപറഞ്ഞിരിക്കുകയാണ്. പ്രതിവര്‍ഷം 45 ലക്ഷം കല്‍ക്കരി കത്തിക്കുന്ന Longannet സ്കോട്‌ലാന്റിന്റെ കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ അഞ്ചിലൊന്നായിരുന്നു സംഭാവന ചെയ്തിരുന്നത്. ഒരിക്കല്‍ യൂറോപ്പിലെ ഏറ്റവും വലിയ കല്‍ക്കരിനിലയമായ അത് 46 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം, പ്രധാന control room ല്‍ ഒത്തുചേര്‍ന്ന തൊഴിലാളികളുടേയും മാധ്യമപ്രവര്‍ത്തകരേയും സാക്ഷിനിര്‍ത്തി shut down ചെയ്തു. … Continue reading 115 വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങനെ സ്കോട്‌ലാന്റ് കല്‍ക്കരി വിമുക്തമായി

തീരക്കടല്‍ എണ്ണ പര്യവേഷണ പാട്ടത്തിനെതിരെ നൂറുകണക്കിനാളുകള്‍ ന്യൂമെക്സിക്കോയില്‍ പ്രതിഷേധിക്കുന്നു

Gulf Coast ലെ താമസക്കാരായ നൂറുകണക്കിനാളുകള്‍ ന്യൂ ഓര്‍ലീന്‍സിലെ Superdome ല്‍ റാലികള്‍ നടത്തി. മെക്സിക്കന്‍ ഉള്‍ക്കടലിലെ എണ്ണ പര്യവേഷണ പാട്ട കരാറുകള്‍ റദ്ദാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഒബാമ സര്‍ക്കാര്‍ അറ്റ്‍ലാന്റിക്കിനെ സംരക്ഷിക്കുകയും എന്നാല്‍ മെക്സിക്കന്‍ ഉള്‍ക്കടലും ആര്‍ക്ടിക് കടലും തുറന്നു കൊടുക്കുന്ന 5 വര്‍ഷത്തെ തീരക്കടല്‍ എണ്ണ ഖനന പരിപാടി പ്രഖ്യാപിച്ചതിന് ശേഷം ഇത് ആദ്യമായാണ് 4.3 കോടി ഏക്കര്‍ വൃത്തികെട്ട അപകടകരമായ ഫോസില്‍ ഇന്ധന ഖനനത്തിനായി കൊടുക്കുന്നത്. ഈ ലേലത്തെ ഉടന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞയാഴ്ച … Continue reading തീരക്കടല്‍ എണ്ണ പര്യവേഷണ പാട്ടത്തിനെതിരെ നൂറുകണക്കിനാളുകള്‍ ന്യൂമെക്സിക്കോയില്‍ പ്രതിഷേധിക്കുന്നു

ക്യാനഡയുടെ ഫോസില്‍ ഇന്ധന സബ്സിഡി

കഴിഞ്ഞ വര്‍ഷം ക്യാനഡ സര്‍ക്കാര്‍ ശരാശി $180 കോടി ഡോളര്‍ (CAD) എണ്ണ, പ്രകൃതിവാതക, കല്‍ക്കരി കമ്പനികള്‍ക്ക് സബ്സിഡിയായി നല്‍കി. ക്യാനഡയിലെ ഫോസില്‍ ഇന്ധനകമ്പനികള്‍ക്ക് ഫെഡറല്‍ സര്‍ക്കാരിന്റെ സബ്സിഡി മാത്രമല്ല പൊതു സഹായമായി നല്‍കുന്നത്. സര്‍ക്കാരിന്റെ Export Development Canada $270 കോടി ഡോളറും $570 കോടി ഡോളറും എണ്ണ പ്രകൃതിവാതക പ്രോജക്റ്റുകള്‍ക്കായി നല്‍കുന്നുണ്ട്. മിക്ക പ്രോജക്റ്റുകളും വിദേശത്താണ്. 2009 ല്‍ ക്യാനഡ ആദ്യമായി ഫോസിലിന്ധന സബ്സിഡി ഇല്ലാതാക്കുമെന്ന് മറ്റ് G20 രാജ്യങ്ങളോടൊപ്പം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ … Continue reading ക്യാനഡയുടെ ഫോസില്‍ ഇന്ധന സബ്സിഡി

ഭൂമികുലുക്കം കാരണം ഒക്ലഹോമയില്‍ എണ്ണ അവശിഷ്ട നിര്‍മ്മാര്‍ജ്ജനത്തിന് പരിധി കൊണ്ടുവന്നു

വര്‍ദ്ധിച്ച് വരുന്ന ഭൂമികുലുക്കം കാരണം ഒക്ലഹോമയില്‍ സര്‍ക്കാര്‍ എണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പുതിയ പരിധി കൊണ്ടുവന്നു. കഴിഞ്ഞ വര്‍ഷം മാത്രം അവിടെ 6,000 ഭൂമികുലുക്കമാണ് സംഭവിച്ചത്. 2010 ല്‍ അവിടെ magnitude three ക്ക് മുകളില്‍ വന്ന മൂന്ന് ഭൂമികുലുക്കമേ സംഭവിച്ചുള്ളു. കഴിഞ്ഞ വര്‍ഷം അത് 900 ആയി വര്‍ദ്ധിച്ചു. എണ്ണയുടേയും പ്രകൃതി വാതകത്തിന്റേയും അവശിഷ്ടങ്ങള്‍ ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ കുത്തിവെക്കുന്നതാണ് ഭൂമികുലുക്കത്തിന് കാരണമായിരിക്കുന്നത്. കമ്പനികളോട് ഈ പ്രവര്‍ത്തി 40% ആയി കുറക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കിഴക്ക് … Continue reading ഭൂമികുലുക്കം കാരണം ഒക്ലഹോമയില്‍ എണ്ണ അവശിഷ്ട നിര്‍മ്മാര്‍ജ്ജനത്തിന് പരിധി കൊണ്ടുവന്നു

വടക്കന്‍ കടലിനെ രക്ഷപെടുത്താന്‍ UK സര്‍ക്കാര്‍; പക്ഷേ സോളാറിന് ഒന്നുമില്ല

കഴിഞ്ഞ ആഴ്ച ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറോണ്‍ ബ്രിട്ടണിന്റെ എണ്ണ തലസ്ഥാനമായ Aberdeen ലേക്ക് പറന്നു. അവിടെ ചെന്ന് North Sea എണ്ണ വ്യവസായത്തെ ഉദ്ധരിക്കാന്‍ £25 കോടി പൌണ്ടിന്റെ അടിയന്തിര സഹായവും പ്രഖ്യാപിച്ചു. വില ഇടിവുകാരണം എണ്ണ വ്യവസായം വലിയ കഷ്ടത്തിലാണ്. പല സമ്പദ് വ്യവസ്ഥകളും പുനരുത്പാദിതോര്‍ജ്ജ രംഗത്തേക്ക് പണം ഒഴുക്കുമ്പോഴും ബ്രിട്ടണിന് ഇപ്പോഴും എണ്ണയും പ്രകൃതിവാതകവുമാണ് പ്രീയം. — കൂടുതല്‍ ഇവിടെ priceofoil.org