ഇസ്രായേല്‍ ഒരു “വംശവെറിയന്‍” രാഷ്ട്രമാണെന്ന് ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട്

അന്തര്‍ ദേശീയ നിയമത്തിലെ പ്രധാന ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഇസ്രായേല്‍ ഒരു വംശവെറിയന്‍ രാഷ്ട്രം രൂപീകരിച്ച് പാലസ്തീന്‍ ജനങ്ങളെ അടിച്ചമര്‍ത്തുന്നുവോ എന്നാണ് ഈ റിപ്പോര്‍ട്ട് പരിശോധിച്ചത്. യുദ്ധത്തിന്റെ ചരിത്രം, പാര്‍ശ്വവല്‍ക്കരിക്കുക, പുറത്താക്കുക തുടങ്ങി ഒരു പരമ്പരയായ പ്രവര്‍ത്തികള്‍ പാലസ്തീന്‍ ജനങ്ങളെ നാല് വ്യത്യസ്ഥ കൂട്ടങ്ങളായി ഭിന്നിപ്പിച്ചു. അതില്‍ മൂന്നെണ്ണം (ഇസ്രായേല്‍ പൌരന്‍മാര്‍, കിഴക്കന്‍ ജറുസലേമിലെ താമസക്കാര്‍, കൈയ്യേറിയ പടിഞ്ഞാറെ കര, ഗാസ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍) നേരിട്ടി ഇസ്രായേലിന്റെ ഭരണത്തിന്‍ കീഴിലാണ്. ബാക്കിയുള്ളവര്‍ അഭയാര്‍ത്ഥികളും നാടുകടത്തപ്പെട്ടവരും ഒക്കെയാണ്. ഈ ഛിന്നഭിന്നമാക്കലിനോടൊപ്പം … Continue reading ഇസ്രായേല്‍ ഒരു “വംശവെറിയന്‍” രാഷ്ട്രമാണെന്ന് ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട്

അന്തര്‍ദേശീയ ധനസഹായത്തോടെ പണിത കുടിവെള്ള പൈപ്പ് ലൈന്‍ ഇസ്രായേല്‍ പട്ടാളക്കാര്‍ തകര്‍ത്തു

ഐക്യരാഷ്ട്ര സഭയുടെ International Children’s Fund (UNICEF) ധനസഹായം നല്‍കി പണിത കുടിവെള്ള പൈപ്പ് ലൈന്‍ ഇസ്രായേല്‍ സൈന്യം തകര്‍ത്തു. പടിഞ്ഞാറെ കരയിലെ കൈയ്യേറിയ പ്രദേശത്താണ് ഇത് സംഭവിച്ചത്. ധാരാളം ഇസ്രയേല്‍ ജീപ്പുകളും ബുള്‍ഡോസറുകളും അതിരാവിലെ ആ പ്രദേശത്ത് ഇരച്ച് കയറിവരുകയും കുടിവെള്ള പൈപ്പ് ലൈന്‍ നശിപ്പിക്കുകയുമാണുണ്ടായത് എന്ന് പാലസ്തീന്‍ ഉദ്യോഗസ്ഥനായ Mo’taz Bisharat പറയുന്നു. al-Hadeediyya, ar-Ras al-Ahmar പ്രദേശത്തെ പാലസ്തീന്‍കാര്‍ക്ക് കുടിവെള്ളം കൊടുക്കുന്ന പൈപ്പ് ലൈനായിരുന്നു അത്. — സ്രോതസ്സ് imemc.org

ഇസ്രായേലിന്റെ അക്കാഡമിക് സ്ഥാപനങ്ങളെ ബഹിഷ്കരിക്കാന്‍ ഇറ്റലിയിലെ വിദ്യാര്‍ത്ഥി കൌണ്‍സില്‍ തീരുമാനിച്ചു

ഇസ്രായേലിനെ അക്കാഡമികമായി ബഹിഷ്കരിക്കാനുള്ള തീരുമാനം മാര്‍ച്ച് 1, 2017, ന് Student Council of the University of Turin 76% വോട്ടോടെ അംഗീകാരം കൊടുത്തു. സര്‍വ്വകലാശാലയും Haifa യിലെ Israel Institute of Technology – Technion യുമായുള്ള കരാര്‍ റദ്ദാക്കാനും അവര്‍ ആവശ്യപ്പെട്ടു. ആദ്യമായി ഇറ്റലിയിലെ അക്കാദമിക് സംഘം BDS പ്രസ്ഥാനത്തിന് പിന്‍തുണ അര്‍പ്പിച്ചു. ഇസ്രായേല്‍ വ്യവസ്ഥാപിതമായി പാലസ്തീന്‍കാരുടെ അവകാശങ്ങളെ ഹനിക്കുന്നതിനെതിരെ സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രതിഷേധം നടത്തുന്ന സംഘമാണ് BDS പ്രസ്ഥാനം. — സ്രോതസ്സ് … Continue reading ഇസ്രായേലിന്റെ അക്കാഡമിക് സ്ഥാപനങ്ങളെ ബഹിഷ്കരിക്കാന്‍ ഇറ്റലിയിലെ വിദ്യാര്‍ത്ഥി കൌണ്‍സില്‍ തീരുമാനിച്ചു

അമേരിക്കയിലെ പ്രധാനപ്പെട്ട സാഹിത്യ സംഘം ഇസ്രായേല്‍ സര്‍ക്കാരിന്റെ സഹായമില്ലാതെ സമ്മേളനം നടത്തും

PEN America യുടെ വാര്‍ഷിക World Voices സാഹിത്യ സമ്മേളനം ഇസ്രായേല്‍ സര്‍ക്കാരിന്റെ ധനസഹായമില്ലാതെ നടത്താന്‍ തീരുമാനിച്ചതിനെ സംഘത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അനുമോദിച്ചു. ഇസ്രായേല്‍ സര്‍ക്കാരിന്റെ sponsorship തള്ളിക്കളയണമെന്ന് പ്രമുഖ സാഹിത്യനായകരുടെ പിന്‍തുണയോടുകൂടി നടത്തിയ campaign നെ തുടര്‍ന്നാണ് ഈ തീരുമാനമുണ്ടായത്. കഴിഞ്ഞ അഞ്ചില്‍ നാല് World Voices Festival സമ്മേളനങ്ങളിലും PEN America ഇസ്രായേല്‍ സര്‍ക്കാരിന്റെ ധനസഹായം സ്വീകരിച്ചിട്ടുണ്ട്. 2016 ല്‍ എഴുത്തുകാരുടെ എതിര്‍പ്പുണ്ടായിട്ടുകൂടിയും ധനസഹായം സ്വീകരിച്ചു. എന്നാല്‍ 2017 മെയില്‍ നടക്കുന്ന World Voices … Continue reading അമേരിക്കയിലെ പ്രധാനപ്പെട്ട സാഹിത്യ സംഘം ഇസ്രായേല്‍ സര്‍ക്കാരിന്റെ സഹായമില്ലാതെ സമ്മേളനം നടത്തും

ഇസ്രായേലുമായി അടുപ്പമുള്ള സുരക്ഷാ കമ്പനിയുടെ കരാര്‍ ലാറ്റിനമേരിക്കയിലെ ഗവേഷണ സ്ഥാപനം നിര്‍ത്തലാക്കി

ബ്രിട്ടീഷ് സുരക്ഷാ കമ്പനിയായ G4S മായുള്ള കരാര്‍ പുതുക്കേണ്ട എന്ന് International Center for Advanced Studies in Communications for Latin America (CIESPAL) തീരുമാനിച്ചു. പാലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനവുമായി ഈ കമ്പനിക്കുള്ള അടുപ്പം BDS പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് ഇത്. G4S ലോകത്തിലെ ഏറ്റവും വലിയ സുരക്ഷാ കമ്പനിയാണ്. വിചാരണയില്ലാതെ പാലസ്തീനിലെ രാഷ്ട്രീയ തടവുകാരെ പാര്‍പ്പിക്കുന്ന ജയിലുകള്‍ നടത്തുന്നതിന് ഇവര്‍ സഹായം നല്‍കുന്നു. ഇസ്രായേല്‍ സൈനിക ചെക് പോയന്റുകളിലേക്കും, നിയമവിരുദ്ധ കോളനികളിലേക്കും, … Continue reading ഇസ്രായേലുമായി അടുപ്പമുള്ള സുരക്ഷാ കമ്പനിയുടെ കരാര്‍ ലാറ്റിനമേരിക്കയിലെ ഗവേഷണ സ്ഥാപനം നിര്‍ത്തലാക്കി

ഇസ്രായേല്‍ ഇന്ന് 1930കളിലെ ജര്‍മ്മനി പോലെയാണെന്ന് സൈന്യ ജനറല്‍ പറയുന്നു

Shir Hever of the Alternative Information Center says Golan is an elite member of the military and his statements on Holocaust Remembrance Day is sparking a national debate — സ്രോതസ്സ് therealnews.com

ഇസ്രായേല്‍ കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ പുതിയ കോളനികള്‍ നിര്‍മ്മിക്കുന്നു

ജൂതന്‍മാര്‍ക്ക് മാത്രമായുള്ള പുതിയ കോളനികള്‍ ഇസ്രായേല്‍ കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ നിര്‍മ്മിക്കാന്‍ പോകുന്നു എന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് പടിഞ്ഞാറെക്കരയില്‍ ഔദ്യോഗികമായി കോളനികള്‍ ഇസ്രായേല്‍ നിര്‍മ്മിക്കാന്‍ പോകുന്നത്. ഇസ്രായേലുകാരായ കോളനിക്കാര്‍ അനഔദ്യോഗികമായി വന്‍തോതില്‍ കോളനികള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രായേല്‍ കൈയ്യേറിയിരിക്കുന്ന പടിഞ്ഞാറെക്കരയില്‍ 5,000 ല്‍ അധികം വീടുകള്‍ വെക്കാനുള്ള പദ്ധതി കഴിഞ്ഞ മാസം ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ പ്രഖ്യാപിച്ചു. — സ്രോതസ്സ് democracynow.org

കിഴക്കെ ജറുസലേമില്‍ ജൂതന്‍മാര്‍ക്ക് മാത്രമായ കോളനികള്‍ നിര്‍മ്മിക്കാന്‍ ഇസ്രായേല്‍ അനുമതി കൊടുത്തു

ഇസ്രായേല്‍ കൈയ്യേറിയിരിക്കുന്ന പടിഞ്ഞാറെക്കരയിലും, കിഴക്കന്‍ ജറുസലേമിലും വന്‍തോതില്‍ ജൂതന്‍മാര്‍ക്ക് മാത്രമായ കോളനികള്‍ നിര്‍മ്മിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 500 ല്‍ അധികം ഭവനയൂണീറ്റുകള്‍ക്ക് ആണ് കിഴക്കന്‍ ജറുസലേമില്‍ അനുമതി കൊടുത്തിരിക്കുന്നത്. പടിഞ്ഞാറെക്കരയില്‍ 2,500 ല്‍ അധികം യൂണിറ്റുകള്‍ക്കും അനുമതി കൊടുത്തു. ഈ കോളനികള്‍ അന്താരാഷ്ട്ര നിയമ പ്രകാരം നിയമവിരുദ്ധമാണ്. — സ്രോതസ്സ് democracynow.org

“യുദ്ധകുറ്റങ്ങള്‍ക്ക” മുമ്പത്തെ ഇസ്രായേലി FM നെ ബെല്‍ജിയം അറസ്റ്റ് ചെയ്യാന്‍ പോകുന്നു

ജനുവരി 23 ന് ബല്‍ജിയത്തിന്റെ തലസ്ഥാനത്ത് എത്താന്‍ പോകുന്ന ഇസ്രായേലിലെ മുമ്പത്തെ വിദേശകാര്യ മന്ത്രി Tzipi Livni വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യാന്‍ ബെല്‍ജിയത്തിലെ ഒരു കോടതി ഉത്തരവിട്ടു. 23 ജൂണ്‍ 2010 ന് ഒരു കൂട്ടം ഇരകള്‍ ബല്‍ജിയത്തിലെ Federal Prosecutor ക്ക് ഇസ്രായേലിലെ അന്നത്തെ ചില പൌര സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ ഗാസയില്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തിയെന്ന ഒരു പരാതി കൊടുത്തിരുന്നു. അതില്‍ Tzipi Livni യും ഉള്‍പ്പെടുന്നു. Palestinian News Network (PNN) റിപ്പോര്‍ട്ട് … Continue reading “യുദ്ധകുറ്റങ്ങള്‍ക്ക” മുമ്പത്തെ ഇസ്രായേലി FM നെ ബെല്‍ജിയം അറസ്റ്റ് ചെയ്യാന്‍ പോകുന്നു