7 മാസം ഗര്‍ഭിണിയായ നഴ്സ് ഓക്സിജന്‍ കിട്ടാതെ ബീഹാറില്‍ മരിച്ചു

ഓക്സിജന്‍, കട്ടില്‍, സമയത്തെ ശരിയായ ചികില്‍സ ക്ഷാമം ഇവ ബീഹാറിലെ കോവിഡ്-19 രോഗികളുടെ ജീവന്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ഹൃദയഭേദകമായ ഈ സംഭവം മെയ് 4 ചൊവ്വാഴ്ചയാണ് സംഭവിച്ചത്. ഗര്‍ഭിണിയായ ഒരു മുന്‍നിര തൊഴിലാളി - ഒരു നഴ്സ് - സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ അണുബാധയേറ്റു. ഓക്സിജനും ICU കിടക്കയും കിട്ടാത്തതിനാല്‍ പിന്നീട് അവര്‍ മരിച്ചു. സഹപ്രവര്‍ത്തകയുടെ ഈ മരണത്തില്‍ നിന്നുണ്ടായ രോഷത്താല്‍ മുന്‍നിര തൊഴിലാളികളും ഡോക്റ്റര്‍മാരും Madhubani യിലെ sadar ആശുത്രിയില്‍ പ്രതിഷേധം നടത്തി. എല്ലാ ആശുപത്രികളിലും … Continue reading 7 മാസം ഗര്‍ഭിണിയായ നഴ്സ് ഓക്സിജന്‍ കിട്ടാതെ ബീഹാറില്‍ മരിച്ചു

1960 കളിലെ വംശഹത്യയില്‍ ഇന്‍ഡോനേഷ്യയിലെ സര്‍ക്കാര്‍ കുറ്റവാളികളാണ്

1965 - '66 കാലത്ത് രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരെ വംശഹത്യ നടത്തിയതിന് ഇന്‍ഡോനേഷ്യയിലെ സര്‍ക്കാര്‍ ഉത്തരവാദികളാണെന്ന് ഒരു അന്തര്‍ദേശീയ നീതിന്യായ കോടതി കണ്ടെത്തി. പ്രസിഡന്റ് സുകാര്‍ണോയെ (Sukarno) സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് അധികാരത്തിലെത്തിയ ജനറല്‍ സുഹാര്‍തോയുടെ സര്‍ക്കാര്‍ പത്ത് ലക്ഷം പേരെയാണ് കൊന്നത്. ജനറല്‍ സുഹാര്‍തോക്ക് പിന്‍തുണ കൊടുത്തത് അമേരിക്കയാണ്. ഹേഗിലെ അന്തര്‍ദേശീയ ജനകീയ കോടതി ഇന്‍ഡോനേഷ്യന്‍ സര്‍ക്കാരിനോട് മാപ്പ് പറയാനും അതിജീവിച്ചവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാനും നിര്‍ദ്ദേശിച്ചു. — സ്രോതസ്സ് democracynow.org | 2016

തിരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യോഗസ്ഥരായി പ്രവർത്തിച്ച 700-ലധികം സ്ക്കൂൾ അദ്ധ്യാപകർ കോവിഡ്-19 മൂലം മരിച്ചു

ഉത്തർ പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യോഗസ്ഥരായി പ്രവർത്തിച്ച 700-ലധികം സ്ക്കൂൾ അദ്ധ്യാപകർ കോവിഡ്-19 മൂലം മരിക്കുകയും കൂടുതൽ പേരുടെ നില അപകടകരമായി തീരുകയും ചെയ്തിരിക്കുന്നു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട 30 ദിവസങ്ങൾക്കുള്ളിൽ 8 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. PARIയുടെ പക്കൽ മുഴുവൻ പട്ടികയും ഉണ്ട് . നിലവിൽ അത് 713 പേരാണ് – 540 പുരുഷന്മാരും 173 സ്ത്രീകളും. മരണത്തോടടുത്തു കൊണ്ടിരുന്ന ആ സ്ക്കൂൾ അദ്ധ്യാപകരോട് മെയ് 2-ന് ഡ്യൂട്ടിക്കു ഹാജരാകുന്ന കാര്യം സ്ഥിരീകരിക്കാൻ … Continue reading തിരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യോഗസ്ഥരായി പ്രവർത്തിച്ച 700-ലധികം സ്ക്കൂൾ അദ്ധ്യാപകർ കോവിഡ്-19 മൂലം മരിച്ചു

മഹാമാരി കാരണം 23 കോടി ഇന്‍ഡ്യക്കാര്‍ കൂടി ദാരിദ്ര്യ രേഖക്ക് താഴേക്ക് പോയി

കോവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗം ഇന്‍ഡ്യയില്‍ ആഞ്ഞടിച്ചതിന് ശേഷം തൊഴിലും വരുമാനവും മഹാമാരിക്ക് മുമ്പത്തെ അവസ്ഥയിലേക്ക് തിരിച്ച് വന്നില്ല എന്ന് Centre for Sustainable Employment at Azim Premji University (APU) നടത്തിയ പഠനത്തില്‍ കണ്ടെത്തി. അത് അതീവനാശവും ദുരിതവും വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്. “State of Working India 2021 – One year of Covid-19” എന്ന അതിന്റെ റിപ്പോര്‍ട്ട് മെയ് 5 ന് പുറത്തുവിട്ടു. മഹാമാരി സമ്പദ്‌വ്യവസ്ഥക്കുണ്ടാക്കിയ നാശം വളരെ വലുതാണ്. ദരിദ്രരെയാണ് അത് … Continue reading മഹാമാരി കാരണം 23 കോടി ഇന്‍ഡ്യക്കാര്‍ കൂടി ദാരിദ്ര്യ രേഖക്ക് താഴേക്ക് പോയി

വ്യാജ ആധാർകാർഡ്, വോട്ടർ ഐഡി, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്

മൂവാറ്റുപുഴ കീച്ചേരിപ്പടിയില്‍ വ്യാജ രേഖകള്‍ നിര്‍മിക്കുന്ന സ്ഥാപനത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഒരാള്‍ അറസ്റ്റില്‍. മുര്‍ഷിദാബാദ് സ്വദേശി സന്‍ജിത് കുമാര്‍ മോന്‍ഡല്‍നാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ കീച്ചേരിപ്പടിയില്‍ ചക്കുങ്ങല്‍ ബില്‍ഡിംഗില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് ഷോപ്പ് എന്ന ഓണ്‍ലൈന്‍ ബുക്കിങ് സ്ഥാപനത്തിലാണ് ആര്‍ടിപിസിആര്‍ വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വ്യാജ ഐഡി കാർഡുകളും പ്രിന്റ് ചെയ്തു കൊണ്ടിരുന്നത്. റെയ്ഡില്‍ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി നിര്‍മിച്ച വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആധാർകാർഡുകൾ എന്നിവ പൊലീസ് കണ്ടെത്തുകയും വിശദമായ … Continue reading വ്യാജ ആധാർകാർഡ്, വോട്ടർ ഐഡി, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്

കുണ്ടൂസ് ബോംബിങ്ങില്‍ ഉള്‍പ്പെട്ട അമേരിക്കന്‍ പട്ടാളക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റമില്ല

2015 ഒക്റ്റോബറില്‍ അതിരില്ലാ ഡോക്റ്റര്‍മാരുടെ (Doctors Without Borders) അഫ്ഗാനിസ്ഥാനിലെ Kunduz എന്ന സ്ഥലത്തെ ആശുപത്രിയില്‍ ബോംബാക്രമണം നടത്തിയ കുറഞ്ഞത് ഒരു ഡസന്‍ അമേരിക്കന്‍ പട്ടാളക്കാരെയെങ്കിലും administrative ശിക്ഷക്ക് വിധേയരാക്കി എന്ന് പെന്റഗണ്‍ പറഞ്ഞു. ആ ആക്രമണത്തില്‍ 42 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവും. എന്നാല്‍ ഈ പട്ടാളക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ആരോപിച്ചിട്ടില്ല. ആക്രമണം ഒരു അപകടമായിരുന്നു എന്നാണ് പെന്റഗണ്‍ ഇപ്പോഴും പറയുന്നത്. "കൊല്ലാനും നശിപ്പിക്കാനും എന്ന ലക്ഷ്യം വെച്ചുള്ളതായിരുന്നു ഈ ആക്രമണം എന്ന് ആശുപത്രിക്കകത്തെ കാഴ്ചയില്‍ നിന്ന് മനസിലാകും," … Continue reading കുണ്ടൂസ് ബോംബിങ്ങില്‍ ഉള്‍പ്പെട്ട അമേരിക്കന്‍ പട്ടാളക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റമില്ല

ഫോക്സ്കോണ്‍ ഫാക്റ്റിയിലെ 60,000 തൊഴിലാളികളെ പിരിച്ചുവിട്ട് പണി റോബോട്ടുകളെ ഏല്‍പ്പിച്ചു

ആപ്പിള്‍, സാംസങ്ങ് തുടങ്ങിയ കമ്പനികളുടെ ദാദാക്കളായ Foxconn, 60,000 തൊഴിലാളികളെ പിരിച്ചുവിടുകയും പകരം റോബോട്ടുകളെ ഉപയോഗിക്കുകയും ചെയ്തു. ഒരു ഇലക്ട്രോണിക്സ് കരാര്‍ നിര്‍മ്മാതാക്കള്‍ അവരുടെ ജോലിക്കാരുടെ എണ്ണം 110,000 ല്‍ നിന്ന് 50,000 ലേക്ക് കുറച്ചു എന്ന് സര്‍ക്കാരിന്റെ ഉദ്യോഗസ്ഥന്‍ South China Morning Post നോട് പറഞ്ഞു. BBCക്ക് അയച്ചുകൊടുത്ത ഒരു പ്രസ്താവനയില്‍ Foxconn തൊഴില്‍ നഷ്ടത്തെ കുറച്ച് കാണിച്ചു. menial തൊഴിലുകളില്‍ നിന്ന് തൊഴിലാളികളെ സ്വതന്ത്രമാക്കി എന്ന് നല്ല വ്യാഖ്യാനമാണ് അവര്‍ കൊടുത്തത്. റോബോട്ടുകളുടെ … Continue reading ഫോക്സ്കോണ്‍ ഫാക്റ്റിയിലെ 60,000 തൊഴിലാളികളെ പിരിച്ചുവിട്ട് പണി റോബോട്ടുകളെ ഏല്‍പ്പിച്ചു

ബീജിങ്ങ് ഭൂമിയിലേക്ക് താഴുയാണ്

ചൈനയുടെ തലസ്ഥാനമായി ബീജിങ് ഭൂമിയിലേക്ക് താഴുയാണ് എന്ന് പുതിയ പഠനം കണ്ടെത്തി. നഗരത്തിന്റെ ഭൂഗര്‍ഭ ജലത്തിന്റെ ശോഷണം കൊണ്ടാണ് ഇത് സംഭവിക്കുന്നത്. കേന്ദ്ര ജില്ലകളെയാണ് ഇത് കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ചൈനക്ക് പ്രതിവര്‍ഷം 350 കോടി ലിറ്റര്‍ ജലം വേണം. ജല നിര്‍വ്വഹണം(management) ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന് ഒരു തലവേദനയാണ്. കുറച്ച് വര്‍ഷം മുമ്പ് തെക്കന്‍ ചൈനയിലുണ്ടായ വരള്‍ച്ച ശതകോടിക്കണക്കിന്റെ നഷ്ടമാണുണ്ടാക്കിയത്. — സ്രോതസ്സ് thinkprogress.org | 2016

അന്റാര്‍ക്ടിക് വേട്ടയാടലില്‍ ജപ്പാനിന്റെ കപ്പലുകള്‍ 333 തിമിംഗലങ്ങളെ കൊന്നു

ജപ്പാനില്‍ നിന്നുള്ള തിമിംഗലവേട്ടക്കാര്‍ അന്റാര്‍ക്ടിക് വേട്ടയാടല്‍ കഴിഞ്ഞ് തുറമുഖത്ത് തിരിച്ചെത്തി. അവര്‍ 300 ല്‍ അധികം സസ്തനികളെയാണ് കൊന്നത് എന്ന് സര്‍ക്കാര്‍ പറയുന്നു. ഡിസംബറിലാണ് കപ്പലുകള്‍ തെക്കന്‍ സമുദ്രത്തിലേക്ക് വേട്ടക്കായി പോയത്. ലോകം മൊത്തം നിര്‍ത്തിവെക്കലുണ്ടായിട്ടും, ആസ്ട്രേലിയയുടേയും ന്യൂസിലാന്റിന്റേയും എതിര്‍പ്പുണ്ടായിട്ടും 333 minke തിമിംഗലങ്ങളെ കൊല്ലാനായിരുന്നു അവര്‍ പദ്ധതിയിട്ടിരുന്നത്. ലക്ഷ്യം വെച്ച സംഖ്യ “ശാസ്ത്രീയ ഗവേഷണത്തില്‍” നിന്നെടുത്തതാണെന്ന് ജപ്പാനിലെ മല്‍സ്യ ബന്ധന ഏജന്‍സികള്‍ പ്രഖ്യാപിച്ചു. — സ്രോതസ്സ് news.discovery.com | 2016