ഞങ്ങള്‍ക്ക് ഹോളിവെബ്ബ് വേണ്ട

World Wide Web Consortium (W3C) ലെ ഹോളീവുഡ് വീണ്ടും വരുന്നു. അവരുടെ സ്വാധീനമുപയോഗിച്ച് Digital Restrictions Management (DRM) നെ HTML5 ലേക്ക് കൊണ്ടുവരാനായി. വേറൊരു രീതിയില്‍ പറഞ്ഞാല്‍ വെബ്ബിന്റെ ഏറ്റവും അടിത്തറയിലേക്ക്. ദശലക്ഷക്കണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ SOPA/PIPA നിയമങ്ങളെ മുമ്പ് പരാജയപ്പെടുത്തിയതാണ്. എന്നാല്‍ ഇപ്പോള്‍ ഭീമന്‍ മാധ്യമ രാജാക്കന്‍മാര്‍ സര്‍ക്കാരേതര വഴികളിലൂടെ കടന്ന് കയറി, നാം നടത്തുന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ ഡിജിറ്റല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. Netflix, Google, Microsoft, BBC തുടങ്ങിയ ഭീമന്‍മാര്‍ ആണ് … Continue reading ഞങ്ങള്‍ക്ക് ഹോളിവെബ്ബ് വേണ്ട

പുതിയ കൂട്ടം രേഖകളായി വിക്കിലീക്സ് ക്ലിന്റണിന്റെ പ്രസംഗങ്ങള്‍ ഇ-റീഡര്‍ രീതിയില്‍ പ്രസിദ്ധപ്പെടുത്തി

Podesta Emails എന്ന് വിളിക്കുന്ന രണ്ടാമത്തെ കെട്ട് വിക്കിലീക്സ് തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തി. ഇ-റീഡര്‍ രീതിയില്‍ അത് ലഭ്യമാണ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഹിലറി ക്ലിന്റണിന്റെ ദുര്‍ബലതകള്‍ വ്യക്തമാക്കുന്നതാണ് അത്. വമ്പന്‍ പണത്തോടുള്ള അവരുടെ ബന്ധവും അതില്‍ വ്യക്തമാണ്. — സ്രോതസ്സ് commondreams.org

എം.പി. നാരായണമേനോൻ, വിപ്ലവകാരിയായ കർമയോഗി

മാപ്പിള ഒൗട്ട്റേജ്യസ് ആക്റ്റ്‌ പ്രകാരം തടവിലായ ഹിന്ദുനേതാവായിരുന്നു എം.പി. ഹിന്ദു-മുസ്‌ലിം മതമൈത്രിയുടെ അപ്പോസ്തലൻ. ‘മലബാറിലെ അബുത്വാലിബ്’. മാപ്പപേക്ഷ എഴുതിക്കൊടുക്കാൻ തയ്യാറാകാതെ 14 വർഷം അദ്ദേഹം ജയിലിൽ നരകയാതനയനുഭവിച്ചു. കുടിയാൻമാരെയും കർഷകരെയും സംഘടിപ്പിച്ച് ദേശീയപ്രസ്ഥാനത്തിൽ കൊണ്ടുവന്ന ഭൂപരിഷ്കരണത്തിന് ബീജാവാപം ചെയ്ത എം.പി.ക്ക് പക്ഷേ, കേരളം അർഹിക്കുന്ന ഒരംഗീകാരവും നൽകിയില്ല. മലബാറിലെ ദേശീയപ്രസ്ഥാനത്തിന്റെ നെടുംതൂണുകളിൽ ഒന്നായിരുന്നു എം.പി. നാരായണമേനോൻ. 1887-ൽ വള്ളുവനാട് താലൂക്കിലാണ് വിസ്മ‍ൃതനായിപ്പോയ ഈ ധീരദേശാഭിമാനി ജനിച്ചത്. ഹിന്ദു-മുസ്‌ലിം മൈത്രിക്കുവേണ്ടി അഹോരാത്രം പടപൊരുതിയ ജ്ജ്വലവ്യക്തിത്വം. കർഷകരെ സംഘടിപ്പിച്ച് കുടിയാൻ … Continue reading എം.പി. നാരായണമേനോൻ, വിപ്ലവകാരിയായ കർമയോഗി

തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെതിരായ പ്രക്ഷോഭത്തില്‍ കോംഗോയിലെ സുരക്ഷാ സേന ഡസന്‍ കണക്കിന് ആളുകളെ കൊന്നു

Democratic Republic of the Congo യില്‍ സുരക്ഷാ സേന ഡസന്‍ കണക്കിന് പ്രതിഷേധക്കാരെ വെടിവെച്ചു കൊന്നു. ഡിസംബറില്‍ കാലാവധി കഴിയുന്ന പ്രസിഡന്റ് Joseph Kabila അധികാരത്തില്‍ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ട് ദിവസമായി നടക്കുന്ന പ്രക്ഷോഭം നടക്കുകയാണ് അവിടെ. 37 പ്രതിഷേധക്കാരും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു എന്ന് Human Rights Watch പറയുന്നു ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി പ്രസിഡന്റ് കാബില പ്രഖ്യാപിച്ചതോടെയാണ് പ്രക്ഷോഭം തുടങ്ങിയത്. — സ്രോതസ്സ് democracynow.org

പാലസ്തീന്‍കാരായ എഡിറ്റര്‍മാരുടെ ഫേസ്ബുക്ക് അകൌണ്ടുകള്‍ നിര്‍ജ്ജീവമാക്കി

പാലസ്തീനിലെ രണ്ട് പ്രധാനപ്പെട്ട ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍മാരുടെ ഫേസ്ബുക്ക് അകൌണ്ടുകള്‍ നിര്‍ജ്ജീവമാക്കി. 50 ലക്ഷത്തോളം “likes” ലഭിച്ച Quds ന്റെ ഫേസ്ബുക്ക് പേജിലേക്ക് അവര്‍ക്ക് പ്രവേശിക്കാനാവുന്നില്ല എന്ന് കഴിഞ്ഞ ദിവസം കണ്ടെത്തി. പ്രസിദ്ധീകരണത്തിന്റെ മൂന്ന് എഡിറ്റര്‍മാരുടെ അകൌണ്ടുകള്‍ നിര്‍ജ്ജീവമായി എന്ന് Electronic Intifada യോട് Quds ന്റെ ഒരു supervisor ആയ Ezz al-Din al-Akhras പറഞ്ഞു. Shehab News Agency യുടെ 5 എഡിറ്റര്‍മാരുടെ അകൌണ്ടുകള്‍ക്കും അതേ കാര്യം സംഭവിച്ചു. മറ്റ് ചില എഡിറ്റര്‍മാരുടെ അകൌണ്ടുകള്‍ … Continue reading പാലസ്തീന്‍കാരായ എഡിറ്റര്‍മാരുടെ ഫേസ്ബുക്ക് അകൌണ്ടുകള്‍ നിര്‍ജ്ജീവമാക്കി